റാസല്‍ഖൈമ: ആവര്‍ത്തിച്ചുള്ള ജാഗ്രതാ നിദേശങ്ങള്‍ക്കിടയിലും ഓണ്‍ലൈന്‍ തട്ടിപ്പ് മാഫിയകളുടെ ഇരകളാകുന്നതിനെതിരെ ബോധവത്കരണവുമായി റാക് പൊലീസ്. ‘നിങ്ങളുടെ ഡിജിറ്റല്‍ സുരക്ഷ, നിങ്ങളുടെ ജാഗ്രതയില്‍ നിന്നാണ് തുടങ്ങുന്നത്’ എന്ന ശീര്‍ഷകത്തിലാണ് റാസല്‍ഖൈമയില്‍ പ്രചാരണം നടത്തുന്നത്. അപരിചതരില്‍ നിന്നുള്ള സന്ദേശങ്ങളും കോളുകളും അവഗണിക്കുക, വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും പങ്കുവെക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു.
അപരിചതരില്‍ നിന്നുള്ള സന്ദേശമോ വിളിയോ വന്നാല്‍ അവരുടെ വ്യക്തിത്വം മനസിലാക്കി മാത്രം പ്രതികരിക്കുക, പാസ്വേഡുകളും സ്ഥിരീകരണ കോഡുകളും ജാഗ്രതയോടെ കൈകാര്യം ചെയ്യുക, സംശയകരമായ സന്ദേശങ്ങള്‍ അവഗണിക്കുക, ലിങ്കുകള്‍ തുറക്കുന്നതിന് മുമ്പ് പല പ്രാവശ്യം ആലോചിക്കുക, പണം അയക്കുന്നതിന് മുമ്പ് ഗുണഭോക്താവിന്‍റെ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കാമ്പയിനിന്‍റെ ഭാഗമായി ഇറക്കിയ ഡിജിറ്റല്‍-വീഡിയോ സന്ദേശങ്ങള്‍. സമൂഹം സൈബര്‍ കുറ്റകൃത്യങ്ങളിലകപ്പെടാതിരിക്കുകയും ഡിജിറ്റല്‍ തട്ടിപ്പുകാരില്‍ നിന്ന് അവരെ സംരക്ഷിക്കുകയുമാണ് ബോധവത്കരണ പ്രചാരണത്തിന്‍റെ ലക്ഷ്യമെന്ന് റാക് പൊലീസ് ഓപ്പറേഷന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ സൈബര്‍ സുരക്ഷ പ്രധാനമാണ്. പ്രവര്‍ത്തനങ്ങളുമായി പൊതുസമൂഹം സഹകരിക്കണമെന്നും വ്യക്തിഗത-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.