ഷാർജ: സൗദി അറേബ്യ ആദ്യമായി അനുമതി നൽകിയ ഇന്ത്യൻ സാംസ്കാരിക സംഗീത പരിപാടിയായ അ ഹ്ലൻ കേരളയിൽ മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്രക്ക് പ്രവാസി സമൂഹത്തിെൻറ ആദ രം സമർപ്പിക്കുന്ന വേദി. ലോകമൊട്ടുക്കുമുള്ള സംഗീതപ്രേമികളുടെ നെഞ്ചിലിടം പിടിച്ച ഗാനങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ച് കൈയടികൾകൊണ്ട് ഒാഡിറ്റോറിയം കുലുക്കുകയാ ണ് ചിത്രേച്ചി.
അടുത്ത ഗാനത്തിെൻറ പശ്ചാത്തല സംഗീതം പൂർത്തിയാകുേമ്പാഴേക്ക് ഒരാൾ വേദിയിലേക്ക് കയറിവരുന്നു, നീളൻ അറേബ്യൻ തൗബും തലപ്പാവും ധരിച്ച ഒരു അറബ് യുവാവ്. തോം തോം തോം എന്ന് മൂളി എത്തിയ അഹ്മദ് സുൽത്താൻ ആ നിമിഷം മുതൽ മലയാളി മനസ്സുകളിലെ താരമാണ്. ചിത്രയോടൊപ്പം ഗാനം മുഴുവൻ അതീവ ഹൃദ്യമായി പാടി സുൽത്താൻ. തെൻറ നാലു പതിറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ എന്നാണ് ഇതേക്കുറിച്ച് കെ.എസ്. ചിത്ര പിന്നീട് പ്രതികരിച്ചത്.
1993ൽ ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു മുറൈ വന്ത് പാർത്തായാ എന്ന ഗാനത്തിെൻറ അന്താരാഷ്ട്ര തലത്തിലെ പുനഃപ്രകാശനം പോലെയായി മാറി 17 വർഷങ്ങൾക്ക് ശേഷമുള്ള ഇൗ ആലാപനം. പരിപാടി നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഈ ഗാനം പാറിനടക്കുന്നുണ്ട്.സുൽത്താൻ യു.എ.ഇയിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട് -ഇൗ മാസം അവസാനം. ഗൾഫ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക മേളയായ കമോൺ കേരളയിലെ വൈറൽ സൂപ്പർ സ്റ്റാർ വേദിയിലാണ് ഒരു മുറൈ വന്ത് പാർത്തായ മുതൽ മേരെ സപ്നോം കി റാണി വരെയുള്ള നിത്യഹരിത ഹിറ്റുകളുമായി ഇൗ സൗദി യുവാവ് എത്തുന്നത്.
ഷാർജ എക്സ്പോ സെൻററിൽ ഇൗ മാസം 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കുന്ന കമോൺ കേരളയിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മലയാള കലാലോകത്തെ ഏറ്റവും മികച്ച പ്രതിഭാന്വേഷണ പരിപാടികൾക്ക് നേതൃത്വം നൽകിയ സിനിമാതാരവും റേഡിയോ മാധ്യമ പ്രവർത്തകനുമായ മിഥുൻ രമേശ് അവതരിപ്പിക്കുന്ന വൈറൽ സൂപ്പർ സ്റ്റാർ പരിപാടി ജനുവരി 30ന് വൈകീട്ടാണ് അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.