ഷാർജ: ജനജീവിതം കൂടുതൽ സുഗമവും സുസ്ഥിരവുമാക്കുന്ന ഉഗ്രൻ സംരംഭകത്വ ആശയങ്ങളുമാ യി യു.എ.ഇയിലെ പ്രമുഖ സർവകലാശാലയിലെ മിടുക്കരായ വിദ്യാർഥികൾ അണിനിരന്ന കമോൺകേ രള ‘പിച്ച് പെർപെഫ്ക്ട്’ പരിപാടിയിൽ ആലിയ അഹ്മദും മൈമൂന നൽകണ്ടേയും അവതരിപ്പിച്ച ‘ഫ ിൻലെക്ട്’ പദ്ധതിക്ക് ഒന്നാം സ്ഥാനം. സമ്പാദ്യശീലത്തിെൻറ പാഠങ്ങൾ പകർന്നു നൽകുകയും, വിദ്യാർഥികളെ സാമ്പത്തിക മാനേജ്മെൻറിന് പ്രാപ്തരാക്കുകയും ചെയ്യുന്ന ആശയത്തിന് പതി നായിരം ദിർഹമാണ് സമ്മാനമായി നൽകിയത്.
ഒാരോരുത്തരുടെയും അഭിരുചിക്കനുസൃതമായ ആഹാരങ്ങൾ യഥാസമയം വാതിൽക്കൽ എത്തിച്ചു നൽകുന്ന ആപ്പായ ഡൈൻ എക്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.അബ്ദുൽ മന്നാൻ, വിക്രം സവ്ലാനി, ഫത്മ എന്നിവരുടെ സംഘമാണ് ഇത് അവതരിപ്പിച്ചത്.
വീട്ടിലെ കാറുകൾ ഉപയോഗിക്കാത്ത സമയങ്ങളിൽ വാടക ആവശ്യങ്ങൾക്കായി ഉപേയാഗപ്പെടുത്തുവാനും അതുവഴി വരുമാനം വർധിപ്പിക്കാനും സൗകര്യമൊരുക്കുന്ന റെെൻറക് എന്ന ആശയം മൂന്നാം സ്ഥാനം നേടി. ഹുൈസഫി അഹ്മദ്, തൽഹാ ഖാൻ എന്നിവരാണ് ആശയത്തിനു പിന്നിൽ.
അസ്റാ അസ്വാൻ, നിഹാൽ അഹ്മദ്, ഫാരിസ് റഷീദ്, മുഹമ്മദ് ആഷിഖ്, മുഹമ്മദ് സുഹൈൽ എന്നിവരുടെ സംഘം ഒരുക്കിയ നാലാം സ്ഥാനം കിട്ടിയ കോസ്മെറ്റിക്സ് എന്ന ആപ്പും കിടിലനാണ്.
മൊൈബൽ ഫോണിൽ മുഖം മനോഹരമാക്കാൻ ആവശ്യമായ സൗന്ദര്യവർധന വസ്തുക്കളും മാർഗങ്ങളും നിർദേശിക്കുമെന്നതാണ് അതിെൻറ മേൻമ. വെസ്റ്റ് ലണ്ടൻ സർവകലാശാല ഡീൻ ഡോ. കെ.പി. മുരളീധരൻ, അമേരിക്കൻ യൂനിവേഴ്സിറ്റി ഷാർജയിലെ ഇന്നവേഷൻ വിഭാഗം മേധാവി അലി ഖാജ, ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് സംഗീത് ഇബ്രാഹിം, ഉർവി ഫൗണ്ടേഷൻ ഡയറക്ടർ യാസർ എന്നിവരാണ് വിധികർത്താക്കളായി എത്തിയത്.
യു.എ.ഇയിലെ സർവകലാശാല വിദ്യാർഥികളുടെ സാംസ്കാരിക-സംരംഭകത്വ കൂട്ടായ്മയായ കാമ്പസ് ക്രൂ രൂപം നൽകിയ പരിപാടിയിൽ റോച്ചെസ്റ്റർ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജി, ക്രോംവെൽ യു.കെ. ഇൻറർനാഷനൽ ദുബൈ, മണിപ്പാൽ യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി ഷാർജ, െഎ.സി.എൽ.ബി.എ.ടി അജ്മാൻ, അമിറ്റി യൂനിവേഴ്സിറ്റി ദുബൈ, വെസ്റ്റ്ഫോർഡ് യൂനിവേഴ്സിറ്റി കോളജ് ദുബൈ, യൂനിവേഴ്സിറ്റി ഒഫ് വെസ്റ്റ് ലണ്ടൻ റാസൽഖൈമ, മർഡോക് യൂനിവേഴ്സിറ്റി ദുബൈ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. കാമ്പസ്ക്രൂ പ്രസിഡൻറ് ഹസൻ തുറാബ്, ത്വാഹ, സാഹിൽ മൊയ്തു, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.