???? ??????? ???? ????????? ????? ???? ?????????? ????? ??????? ????? ??????? ??.??. ??? ???????? ??????????. ??.???. ???????, ????????? ??????, ?????? ???????, ??.??.? ????, ??????? ????????? ??????? ?????

കമോൺ കേരള കാലിക പ്രസക്തിയുള്ള മുന്നൊരുക്കം –കോൺസൽ ജനറൽ

ദുബൈ: യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന കമോൺ കേരള ഇൻഡോ^അറബ് വ്യാപാര സാംസ്കാരിക സൗഹൃദ സംഗമം ഏറെ കാലിക പ്രസക്തമാണെന്ന് ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ.  ഇന്ത്യ- യു.എ.ഇ ബന്ധം ഏറ്റവും ശക്തമായി നിൽക്കുന്ന കാലഘട്ടമാണിത്. ഇന്ത്യയുടെ വൈവിധ്യം യു.എ.ഇ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും സാംസ്കാരികവും വാണിജ്യവുമായ നിക്ഷേപങ്ങൾ സാധ്യമാക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മഹാമേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ചു െകാണ്ട് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധത്തിെൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിൽ തന്നെ കേരളം ഒരു കേന്ദ്രബിന്ദുവാണ്.പിന്നീട് വന്ന മലയാളികൾ തൊഴിലാളികളായും െതാഴിലുടമകളായും ഉപഭോക്താക്കളായും വ്യാപാരികളായും ഇവിടെ ശോഭിച്ചു. മലയാളി സമൂഹത്തിെൻ അധ്വാനം മാതൃകാപരമാണ്. സേവന മേഖലയിലും ജ്വല്ലറി, റീെട്ടയിൽ, ആരോഗ്യ പരിരക്ഷാ മേഖലകളിലുമെല്ലാം മലയാളി മുന്നേറ്റം പ്രകടമാണ്. യു.എ.ഇയിലുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാടിെൻറ വളർച്ചക്കും വികാസത്തിനും അവർ മഹത്തായ സംഭാവനകളർപ്പിച്ചു. 

ഇന്ത്യയിലെ പിന്നാക്ക മേഖലകളിൽ നിന്നുള്ള ജനതയുടെ പുരോഗതിക്കു കൂടി കളമൊരുക്കുന്ന വികസനമാണ് കേരളത്തിൽ നടക്കുന്നത്. ബംഗാളിലേയും അസമിലേയും ഗ്രാമീണർക്ക് മാന്യമായ ജീവിതം ഉറപ്പാക്കി കേരളം അവരുടെ ‘ഗൾഫ്’ ആയി മാറിയിരിക്കുന്നതും കോൺസൽ ജനറൽ ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിലെ ശക്തമായ സാന്നിധ്യമായ ഗൾഫ് മാധ്യമത്തിന് കമോൺ കേരള പോലൊരു ആശയത്തെ ശരിയായ അർഥത്തിൽ പ്രയോഗവത്കരിക്കാനും വിജയത്തിലെത്തിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് ക്ഷണപത്രിക കൈമാറി. ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, സി.ഒ.ഒ സക്കരിയാ മുഹമ്മദ്, റസിഡൻറ് എഡിറ്റർ പി.െഎ നൗഷാദ്, മീഡിയാ വൺ മിഡിൽ  ഇൗസ്റ്റ് വാർത്താ മേധാവി എം.സി.എ. നാസർ, ഗൾഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് സവാദ് റഹ്മാൻ, മുഇൗനുദ്ദീൻ റിയാലു എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - comeonkerala-gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.