ഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക മേള ‘കമോൺ കേരള’ ഇന്ത്യ-യു.എ.ഇ ബന്ധത്തിെൻറ പുത്തനധ്യായങ്ങൾ രചിക്കുമെന്ന് ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ അഭിപ്രായപ്പെട്ടു. ഒട്ടനവധി സാംസ്കാരിക പരിപാടികൾക്ക് വേദിയായ ഷാർജ എക്സ്പോ സെൻറർ വരുന്ന 25, 26, 27 തീയതികളിൽ വൈവിധ്യവും ഹൃദ്യവുമായ ഒരുപാട് നന്മകൾക്ക് സാക്ഷ്യംവഹിക്കുമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വാർത്തകൾ കൈമാറുന്നതിനൊപ്പം സംസ്കാരങ്ങളുടെ ഗുണകരമായ പങ്കുവെപ്പ് മാധ്യമങ്ങളുടെ ദൗത്യമാണെന്ന ബോധ്യമാണ് കമോൺ കേരള എന്ന ആശയത്തിനു പിന്നിലെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.െക. ഹംസ അബ്ബാസ് പറഞ്ഞു. ഇൗ ദൗത്യത്തെ ആശീർവദിച്ച ശൈഖ് ഡോ. സുൽത്താനോട് കേരളം കടപ്പെട്ടിരിക്കുന്നു.
ഗുണമേന്മക്കും സാംസ്കാരിക സമന്വയത്തിനും എന്നും മുന്നിൽനിന്ന ഷാർജയിലാണ് കേരളത്തിെൻറ ഉൽപന്നങ്ങളും സേവനങ്ങളും ഇത്ര വിപുലമായ രീതിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെടുന്നതെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് മൈത്ര ഹോസ്പിറ്റൽ ബോർഡ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കൊളൻ ചൂണ്ടിക്കാട്ടി.
പ്രവാസി സമൂഹത്തെ സ്വന്തം ജനതയായി കണ്ട് സ്നേഹിച്ച, പരസ്പര സഹകരണവും ലോകത്തിെൻറ പുരോഗതിയും വിഭാവനംചെയ്ത യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ഒാർമവർഷത്തിലാണ് കമോൺ കേരളക്ക് തുടക്കമിടുന്നത്. പ്രവാസികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന നന്മയും പച്ചപ്പും നിറഞ്ഞ കേരളത്തിെൻറ തനതു കാഴ്ചകൾ പുനഃസൃഷ്ടിച്ചാണ് എക്സ്പോ െസൻററിൽ വേദി ഒരുങ്ങുക.
ഷാർജ ചേംബർ ഒാഫ് കോേമഴ്സ് ആൻഡ് ഇൻഡസ്ട്രി അസി. ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഷത്താഫ്, കല്യാൺ ജ്വല്ലേഴ്സ് ഒാവർസീസ് ഒാപറേഷൻസ് ഹെഡ് എൻ.ആർ. വെങ്കിട്ടരാമൻ, കോസ്മോ ട്രാവൽസ് സി.ഇ.ഒ ജമാൽ അബ്ദുന്നാസർ, മാധ്യമം സീനിയർ ജനറൽ മാനേജർ സിറാജ് അലി, ജനറൽ മാനേജർ മുഹമ്മദ് റഫീഖ് എന്നിവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.