ദുബൈ: മൂലകങ്ങൾ, സംയുക്തങ്ങൾ, രാസമാറ്റങ്ങൾ... സ്കൂളിൽ കെമിസ്ട്രി പിരിയഡിൽ കേട്ടിരുന്ന തലവേദനയെടുപ്പിക്കുന്ന അതേ വാക്കുകൾ ഇവിടെ വീണ്ടും കേൾക്കാം, കണ്ടറിയാം. പക്ഷെ ഇപ്പോൾ തലവേദനയെടുക്കില്ല, മുഷിയില്ല പകരം ഇത്ര രസമുള്ള വിഷയമാണോ കടുക്കട്ടിയായി അന്നു കടുകട്ടിയായി അനുഭവപ്പെട്ടതെന്ന് തോന്നിപ്പോകും. ഇന്ന് കെമിസ്ട്രി പരീക്ഷ എഴുതിയാൽ നൂറിൽ നൂറും കിട്ടുമെന്നും. അത്ര മനോഹരമായാണ് ദുബൈയിൽ ആരംഭിച്ച നോബൽ എക്സിബിഷനിൽ രസതന്ത്രത്തെ വിശദീകരിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഫൗണ്ടേഷൻ സ്വീഡനിലെ നോബൽ മ്യൂസിയവുമായി ചേർന്നാണ് മാർച്ച് മൂന്ന് വരെ നീളുന്ന പ്രദർശനം ദുബൈ സിറ്റി വാക്കിൽ ഒരുക്കിയത്.
കെമിസ്ട്രിയിൽ നോബൽ സമ്മാനം നേടിയ പ്രതിഭകളെയും അവരുടെ സംഭാവനളെയും വിശദീകരിക്കുന്ന വീഡിയോ ചുമരുകൾ. സംശയങ്ങൾക്കെല്ലാം ഉത്തരം തരുന്ന വിദഗ്ധർ, ശാസ്ത്രത്തിെൻറ നേട്ടങ്ങൾ പറയുന്ന പോസ്റ്ററുകൾ. എല്ലാം ചേരുേമ്പാൾ ആധുനികവും മനോഹരവുമായ ഒരു സ്കൂൾ ലാബായി മാറുന്നു ഇൗ മ്യൂസിയം. മുതിർന്നവർക്കായി സയൻസ് വർക്ഷോപ്പുകളും കുട്ടികൾക്കായി കളിയും കാര്യവും ഒത്തുചേരുന്ന വണ്ടർ ബ്ലണ്ടർ ഷോയും ഇവിടെയുണ്ട്. 24 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് അഞ്ചു മുതൽ ആറു വരെയാണ് കുട്ടികൾക്കുള്ള പരിപാടി. വർക്ഷോപ്പുകൾ എല്ലാ ഞായറാഴ്ചകളിൽ രാവിലെ 11മുതൽ 12 മണി വരെ. നാളെയും 21നും രാത്രി എട്ടു മുതൽ ഒമ്പതര വരെ സ്ത്രീകൾക്കായി പുസ്തക റിവ്യൂ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.