ദുബൈ: 12 മാസങ്ങളിലായി 12 ശീലങ്ങൾ വളർത്തുകയും അത് ജീവിതത്തിൽ തുടരുകയും ജോലിസ്ഥലങ്ങളിൽ നടപ്പാക്കുകയും ചെയ്യാൻ പ്രോത്സാഹിപ്പിച്ച് കാമ്പയിൻ. ദുബൈ പ്രൊജക്ഷൻ ഹൗസാണ് ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്. തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങൾക്ക് പരിഹാരം കാണുകയും അതുവഴി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിലൂടെ മെച്ചപ്പെട്ട ശാരീരിക-മാനസികനില നേടി കൂടുതല്‍ ഉൽപാദനക്ഷമത കൈവരിക്കാനാവും. തൊഴിലിടത്തിന് അകത്തും പുറത്തുമെല്ലാം നല്ല മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 12 സിദ്ധാന്തങ്ങളാണ് നടപ്പാക്കുന്നത്. ജനുവരിയില്‍ വാട്ടര്‍ ബ്രേക്ക്, സ്റ്റേ ഹൈഡ്രേറ്റഡ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഓരോ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ വെള്ളം കുടിക്കാനും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനുമുള്ള ശീലങ്ങളാണ് പകർന്നുനൽകിയത്.
ഫെബ്രുവരിയില്‍ ഐ ബ്രേക്ക്, ബ്ലിങ്ക് ആന്‍ഡ് ലവ് യുവര്‍ ഐസ് എന്ന പ്രമേയത്തില്‍ നേത്രസംരക്ഷണ ബോധവത്കരണം നടത്തി. ശുദ്ധജല സംരക്ഷണത്തിനായി ഓരോ ദിവസവും ഒരു ദിര്‍ഹം വീതം മാറ്റിവെക്കുകയാണ് മാര്‍ച്ച് മാസത്തിലെ ബോധവത്കരണംകൊണ്ട് ഉദ്ദേശിക്കുന്നത്. റമദാൻകൂടി എത്തുന്നതോടെ ദാനധർമങ്ങളും പ്രോത്സാഹിപ്പിക്കുന്നു. അർബുദംപോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിച്ച് അവരില്‍ ജീവിതപ്രതീക്ഷ നല്‍കാനായി ആക്ട് ഓഫ് കൈന്‍ഡ്നെസ്, നിക്ഷേപസാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണം, ലോക സംഭവവികാസങ്ങള്‍ മനസ്സിലാക്കല്‍, ആരോഗ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, ഓരോരുത്തരുടെയും കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രചോദനമേകുന്ന കഥകള്‍ പങ്കിടുക, ദിവസവും ഒരു തൈ നട്ട് ആവാസവ്യവസ്ഥയെ നിലനിര്‍ത്താം, ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം, എന്റെ ഭൂമി എന്റെ സ്വര്‍ഗമാണ് തുടങ്ങിയ പ്രമേയത്തിലുള്ള ബോധവത്കരണമാണ് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി നടപ്പാക്കുന്നത്.
പ്രായം, ലിംഗഭേദം, പദവി എന്നിവ പരിഗണിക്കാതെ പ്രൊജക്ഷന് ഹൗസിലെ എല്ലാ ജീവനക്കാര്‍ക്കുമായി ഇതിന്റെ ആദ്യഘട്ടം നടപ്പാക്കി. താൽപര്യമുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് മാതൃകയാക്കാമെന്ന് പ്രൊജക്ഷന് ഹൗസ് സംഘാടകരായ അല്‍മോ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ സിമെന്റോ, ഗ്രൂപ് സി.ഇ.ഒ ജമാല്‍ സാബ്രി, പ്രൊജക്ഷന് ഹൗസ് ജി.എം ജാസ്മിന് മന്‍സൂര്‍, ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ സിദ്ധാർഥ് സായ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.