ദുബൈ: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് കേരളത്തിന്‍റെ വികസന മുന്നേറ്റത്തിന് ഊർജ്ജം ഏകുന്നതെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി. യുവ സംരംഭകർക്ക് ഉൾപ്പെടെ വലിയ പ്രതീക്ഷ നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് വേഗത നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.
ഇൻവെസ്റ്റ് കേരളം സെൽ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖലയായ സ്പെഷൽ ഇൻവെസ്റ്റ്മെന്‍റ് സോൺ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
പ്രവാസി ഇൻവെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ നൽകും. കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ് ആക്കാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കും. കൂടാതെ, ചെറുകിട സംരംഭകർക്കും കാർഷിക മേഖലക്കും ഉണർവേകുന്നത് കൂടിയാണ് പ്രഖ്യാപനങ്ങൾ. വൺ കേരള കരുതൽ പദ്ധതി, ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമത്തിലധിഷ്ഠിതമായ പദ്ധതികളിലൂടെ ജനങ്ങളെ ചേർത്തുപിടിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് ബജറ്റ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.