ഷാർജ: ലോകത്തെങ്ങുമുള്ള അക്ഷരപ്രേമികൾ ആഹ്ലാദത്തോടെ വരവേറ്റ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ വിശേഷങ്ങൾ ശബ്ദവീചികളായി പുറംലോകത്തെത്തിക്കാൻ നൂതന സംവിധാനങ്ങളൊരുക്കി റേഡിയോ സ്റ്റേഷൻ. അക്ഷരനഗരിയിലെ വിശേഷങ്ങൾ ഒന്നുപോലും വിട്ടൊഴിയാതെ മുഴുസമയ ബ്രോഡ്കാസ്റ്റിങ്ങിലൂടെ ലോകത്തെ കേൾപ്പിക്കുകയാണ് യു.എ.ഇയിലെ ഒരു സ്വകാര്യ റേഡിയോ. മുഴുസമയ റെക്കോഡിങ്ങിലൂടെ വലിയൊരു കുതിപ്പിന് കളമൊരുക്കുന്ന റേഡിയോ പ്രവർത്തകർ, ഗിന്നസ് ബുക്കിലിടംപിടിക്കാനുള്ള മറ്റൊരു റെക്കോഡാണ് ലക്ഷ്യമിടുന്നത്.
കാഴ്ചകെള വായിച്ചുപഠിക്കാൻ രവീന്ദ്രൻ വിളിക്കുന്നു
ഷാർജ: അക്ഷരങ്ങളും പുസ്തകങ്ങളും മാത്രമാണോ വായിക്കാനാവുക? അല്ല എന്നാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമർഥനായ പൂർവ വിദ്യാർഥിയും ഒരുകാലത്ത് മലയാള സിനിമയുടെ തരംഗ താരവുമായിരുന്ന രവീന്ദ്രൻ പറയുന്നത്. അക്ഷരങ്ങളേക്കാൾ എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത് കാഴ്ചകളെയാണെന്നും അവ മറ്റെന്തിനേക്കാളും മിന്നൽ വേഗത്തിൽ മനസ്സിൽ പതിയുന്നുവെന്നും വർഷങ്ങളായി നടക്കുന്ന പഠനങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം സമർഥിക്കുന്നു.
അധ്യയന രീതികളിൽ വന്ന മാറ്റം ഇതിന് ഉദാഹരണമാണ്. ഇൗ നൂറ്റാണ്ടിെൻറ സാക്ഷരത ദൃശ്യസാക്ഷരതയാണെന്നും അക്ഷരം പഠിപ്പിക്കാൻ നടത്തിയതുപോലെ ഒരു ദൃശ്യസാക്ഷരതാ യജ്ഞം പ്രായഭേദമന്യേ ആവശ്യമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വിഷ്വൽ ലിറ്ററസി യജ്ഞത്തിന് തുടക്കം കുറിക്കാനാണ് പദ്ധതി. നടൻ മോഹൻലാൽ നയിക്കുന്ന കൊച്ചി മെട്രോ േഷാർട്ഫിലിം ഫെസ്റ്റിവലിെൻറ ബാനറിൽ നവംബർ രണ്ടിന് ഉച്ചക്ക് 12.30 മുതൽ നടക്കുന്ന ശിൽപശാല ഡോ. റാഷിദ് അൽലിം ഉദ്ഘാടനം ചെയ്യും.
ലോകത്തെ മൂന്നാമത്തെ വലിയ പുസ്തകമേളയായ ഷാർജ ബുക്ക്ഫെയറിെൻറ 11 ദിവസങ്ങളിലും 22 മണിക്കൂർ റേഡിയോ കവറേജ് ഒരുക്കുകയാണ് ലക്ഷ്യം. ലൈവ് ബ്രോഡ്കാസ്റ്റിെനാപ്പം റെക്കോഡ് ചെയ്ത അഭിമുഖങ്ങൾ, ഓരോ മണിക്കൂറിലും അക്ഷരലോകത്തെ വിശേഷങ്ങൾ പങ്കുവെച്ചുള്ള ന്യൂസ് ബുള്ളറ്റിനുകൾ, സ്പെഷൽ കവറേജ്, റിപ്പോർട്ടിങ് തുടങ്ങി പുസ്തകങ്ങളും അക്ഷരലോകവും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ശബ്ദങ്ങളായി നിറഞ്ഞുനിൽക്കുന്ന പ്രതീതിയാണ് റേഡിയോ ഒരുക്കുന്നത്. മാത്രമല്ല, ഷാർജ പുസ്തകോത്സവ നഗരിയിലെത്തുന്ന ലോകപ്രശസ്ത എഴുത്തുകാർ, സിനിമാതാരങ്ങൾ, പ്രഭാഷകർ, ഷെഫുമാർ, പ്രസാധകർ, സാംസ്കാരിക നായകർ തുടങ്ങിയവർ അതിഥികളായി സ്റ്റുഡിയോയിലെത്തി വിശേഷങ്ങൾ കൈമാറും.
ഷാർജയിലും താരമായി മാറിയ അമേരിക്കൻ ടെലിവിഷൻ അവതാരകനും നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാർവി കഴിഞ്ഞദിവസം റെക്കോഡിങ്ങിെൻറ ഭാഗമായി സ്റ്റുഡിയോയിലെത്തി ദീർഘനേരം സംസാരിച്ചു. ‘ഫ്രം കവർ റ്റു കവർ’ എന്നു പേരിട്ടിരിക്കുന്ന റേഡിയോ കവറേജിലൂടെ, ഒരു പ്രത്യേക പരിപാടി ഏറ്റവുമധികം ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ട ആദ്യ റേഡിയോ എന്ന നേട്ടത്തിലേക്ക് എത്തിച്ചേരാനാണ് റേഡിയോ നെറ്റ്വർക്ക് ടീമിെൻറ ലക്ഷ്യം. ഒപ്പം, വായനക്കാരും എഴുത്തുകാരും അക്ഷരപ്രേമികളും സാംസ്കാരിക പ്രവർത്തകരുമെല്ലാം തീർഥയാത്രയെന്നപോലെ വർഷത്തിൽ സമ്മേളിക്കുന്ന ലോകത്തിലെ വലിയ മേളയായ ഷാർജ പുസ്തകോത്സവത്തിെൻറ വിശേഷങ്ങൾ അതേപടി ശ്രോതാക്കളിലെത്തിക്കാനുള്ള ശ്രമമാണ് ഇടതടവില്ലാത്ത കവറേജിലൂടെ ഉദ്ദേശിക്കുന്നതെന്ന് റേഡിയോ സ്റ്റേഷൻ ഡയറക്ടർ സൈഫ് ജുമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.