റാസല്‍ഖൈമ: വിരുന്നെത്തുന്ന ആഘോഷങ്ങളിലൂടെ നാടിനെയും നാട്ടാചാരങ്ങളെയും തിരിച്ചു പിടിക്കുന്ന പ്രവാസ ലോകത്തെ മലയാളികള്‍ രാഷ്ട്രീയമായി വ്യത്യസ്ത വീക്ഷണം പുലര്ത്ത ുമ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നത് ഒരേ സ്വരത്തില്‍. അസഹിഷ്ണു തയുടെ വ്യാപാരികളില്‍ നിന്ന് ഇന്ത്യയെ തിരിച്ച് പിടിക്കണം.
വിഷു പുലരികളിലെ സൗഹൃദ പ്പെരുമകള്‍ പുതു തലമുറയില്‍ അന്യം നില്‍ക്കരുത്. വൈവിധ്യങ്ങളുടെ ഇന്ത്യ നിലനില്ക്ക ണം. വെറുപ്പിെൻറ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കണം. റാക് സേവനം സെൻററിെൻറ ആഭി മുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന വിഷു ആഘോഷത്തിനെത്തിയ ഇടത് -വലത് -സാമുദായിക നേതാക്കളുടെ പ്രതികരണം ഇന്ത്യയുടെ ഐക്യത്തിലും ബഹുസ്വരതയുടെ നന്മയിലും ഊന്നിയായിരുന്നു. രാഷ്ട്രീയക്കാര്‍ സാധാരണക്കാരായ പ്രവാസികളെ അവഗണിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ത്തുകയാണ് വിഷു സദ്യ ഒരുക്കി റാസല്‍ഖൈമയില്‍ വിഷു ആഘോഷത്തിന് തുടക്കമിട്ട റാക് സേവനം സെൻറര്‍ പ്രസിഡൻറ് സുദര്ശനന്. പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള വേദികളില്‍ നിന്നെല്ലാം സാധാരണക്കാരനെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് കേന്ദ്ര^-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നത്. കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കി പ്രവാസികളുടെ ദുരിതത്തിനറുതി വരുത്താന്‍ ഭരണത്തിലേറുന്നവര്‍ക്ക് ബാധ്യതയുണ്ട്.
ബഹുസ്വരതയെ മാനിക്കുന്ന നേതൃത്വമായിരിക്കണം ഇന്ത്യയുടെ ഭരണചക്രം തിരിക്കേണ്ടതെന്നാണ് സേവനം സെൻറര്‍ യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിയംഗം വിനയെൻറ പക്ഷം. കേരളത്തില്‍ ഇടതുപക്ഷം 12 സീറ്റുകള്‍ വരെ നേടും. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുമെന്ന പ്രതീക്ഷ പുലര്‍ത്തുകയാണ് വിനയന്. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് റാക് ഇന്‍കാസ് പ്രസിഡൻറ് എസ്.എ. സലീമിെൻറ പക്ഷം.
195 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. പത്ത് വര്‍ഷത്തെ യു.പി.എ സര്‍ക്കാറിനെതിരെ ബി.ജെ.പിയും സഖ്യ കക്ഷികളും ഉന്നയിച്ച അഴിമതിയുടെ നാലിരട്ടി അഴിമതി ആരോപണങ്ങളാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്. റഫേല്‍ ഉള്‍പ്പെടെ അഴിമതികളെ മുഴുവന്‍ മൂടിവെച്ച് വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പിയും ആര്.എസ്.എസും. ഇത് തിരിച്ചറിഞ്ഞ് എല്ലാ മത വിഭാഗങ്ങള്‍ക്കും ഏകോദര സഹോദരങ്ങളെപോലെ ജീവിക്കാന്‍ മതേതര വിശ്വാസികള്‍ കളമൊരുക്കും. കര്‍ഷകരുടെ കണ്ണീരൊപ്പാനും സ്ത്രീ സുരക്ഷ ഉറപ്പു വരുത്തി യുവതലമുറക്ക് പ്രതീക്ഷ നല്കി ഭാരതത്തിെൻറ വീണ്ടെടുപ്പിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയുമെന്നും സലീം പറഞ്ഞു. ഒന്നാം യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ നവ ആശയങ്ങളുടെ പിന്നില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതായിരുന്നുവെന്ന് റാക് ചേതന വൈസ് പ്രസിഡൻറ് നാസര്‍ പറഞ്ഞു. വര്‍ഗീയതകളെ ചെറുക്കുക ഇടത് കക്ഷികളുടെ ദൗത്യമാണ്.
എല്ലാ വിഭാഗം ജനങ്ങളുടെയും നീതിക്ക് വേണ്ടി പോരാടാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണ്. ഇതിന് വേണ്ടിയുള്ള പോരാട്ടമാണ് കേരളത്തില്‍ സി.പി.എം നടത്തുന്നത്. പിണറായി വിജയന് സര്‍ക്കാറിെൻറ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കും. ഇതിലൂടെ രാജ്യത്തിെൻറ ഭരണഘടന സംരക്ഷിക്കുന്നതിന് നിലകൊള്ളുന്ന ഇടത് നേതൃനിരയുടെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെൻറില്‍ ഉയരുമെന്നും നാസര്‍ തുടര്‍ന്നു.
ഒരു സര്‍ക്കാറും പ്രവാസി സമൂഹത്തോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് വിഷു ആഘോഷത്തിനെത്തിയ കെ.എം.സി.സി യു.എ.ഇ സെക്രട്ടറി പി.കെ.എ. കരീം. പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപവത്കരിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം പ്രതീക്ഷ നല്‍കുന്നതാണ്. പ്രവാസികളുടെ അവകാശങ്ങള്‍ക്കുപരി ഇന്ത്യന്‍ ജനാധിപത്യത്തിെൻറ വീണ്ടെടുപ്പിന് വേണ്ടിയുള്ള വിധി എഴുത്തായിരിക്കണം ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. പ്രവാസ ലോകത്തിരുന്ന് ഈ വിഷയത്തില്‍ നമുക്ക് ഏറെ ചെയ്യാനാകും. വൈവിധ്യമാര്‍ന്ന വിഭവങ്ങളാല്‍ രുചിയേകുന്ന വിഷു സദ്യ പോലെ വ്യത്യസ്ത സംസ്കാരങ്ങളാല്‍ സമ്പന്നമായ ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രകാശം പ്രസരിപ്പിക്കുന്നവര്‍ വിജയം വരിക്കുന്നതിലാണ് രാജ്യത്തിെൻറ നന്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.