മുഹമ്മദ് സൈഫുദ്ദീൻ അബ്ദുൽസലാമിനെ പരിശോധിക്കുന്ന ഡോക്ടർ
ദുബൈ: അപകടത്തിൽ കൈക്ക് ഗുരുതര പരിക്കേറ്റ യുവാവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കി ജബൽ അലിയിലെ ആസ്റ്റർ സെഡാർസ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്. ഇന്ത്യൻ നിർമാണ തൊഴിലാളിയായ 22കാരൻ മുഹമ്മദ് സൈഫുദ്ദീൻ അബ്ദുൽ സലാമിനാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയത്. ജോലിസ്ഥലത്തെ സ്റ്റെയർകേസിൽനിന്ന് വീണതിനെ തുടർന്നാണ് കൈക്ക് പരിക്കേറ്റത്.
അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കൈയുടെ ചലന ശക്തി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു. ജബൽ അലിയിലെ ആസ്റ്റർ സെഡാർസ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കിലെ സ്പെഷലിസ്റ്റ് ഓർത്തോപീഡിക് സർജൻ ഡോ. ഷഫീദ് തടത്തിൽപറമ്പിന്റെ പരിചരണമാണ് രോഗിക്ക് ചലനശക്തി വേഗത്തിൽ വീണ്ടെടുക്കാനും സുഖം പ്രാപിക്കാനും സാധിച്ചത്. ഇത്തരം കേസുകളിൽ 24 മുതൽ 72 മണിക്കൂർ വരെയുള്ള സമയത്തിനുള്ളിൽ ശസ്ത്രക്രിയ അനിവാര്യണെന്നും ഡോ. ഷഫീദ് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറാപ്പിസ്റ്റ് ശ്രുതി ജനാർദനൻ പ്രഭുവിന്റെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പിയാണ് രോഗമുക്തി വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.