ആദം അൽഹാനിനെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ ആദരിച്ചപ്പോൾ

കുഞ്ഞുപ്രായത്തിലെ അത്ഭുത പ്രതിഭ

ജിദ്ദ: പ്രായത്തെ വെല്ലുന്ന ഓർമശക്തിയും നിരീക്ഷണപാടവവും കൊണ്ട് വിസ്മയം തീർക്കുകയാണ് ആദം അൽഹാൻ എന്ന നാല് വയസ്സുകാരൻ.

ലാപ്ടോപ് സ്‌ക്രീനിൽ തെളിഞ്ഞ 50 വ്യത്യസ്ത ദേശീയ, അന്തർദേശീയ കാർ ബ്രാൻഡുകളുടെ ലോഗോകൾ കേവലം രണ്ട് മിനിറ്റും 13 സെക്കൻഡും കൊണ്ട് കൃത്യമായി തിരിച്ചറിഞ്ഞാണ് ഈ കൊച്ചുമിടുക്കൻ തെൻറ അസാധാരണ പ്രതിഭ തെളിയിച്ചത്. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന ‘അൽഫിത്റ’ മദ്റസയിലെ വിദ്യാർത്ഥിയാണ് ആദം. മലപ്പുറം, പെരിന്തൽമണ്ണ, ആനമങ്ങാട് സ്വദേശികളായ അമീർ സുഹൈലിെൻറയും ഫാത്തിമ ജസ്‌നയുടെയും മകനാണ് ഈ കുട്ടിപ്രതിഭ.

അസാധ്യമായ ഓർമശക്തിയും ദൃശ്യങ്ങൾ പെട്ടെന്ന് മനസിലാക്കാനുള്ള കഴിവുമുള്ള ആദത്തെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

മുസ്ലിം വേൾഡ് ലീഗ് ഡയറക്ടറും അറബ് ലോകത്തെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വവുമായ ഡോ. ഇസ്മാഈൽ അബ്ദുൽ സലാം അബു താലിബ്‌ ചടങ്ങിൽ ആദത്തിന് പുരസ്കാരം കൈമാറി. ജിദ്ദ അൽഫിത്റയിലെ അധ്യാപകരും മാനേജ്മെൻറും ചടങ്ങിൽ പങ്കെടുത്ത് ഈ കൊച്ചുമിടുക്കൻറെ തിളക്കമാർന്ന കഴിവിനെ പ്രത്യേകമായി അഭിനന്ദിക്കുകയും ഭാവിയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Tags:    
News Summary - Amazing talent at a young age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.