ദുബൈ: ഷാർജയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ച 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എ െഎ 968 വിമാനം 22 മണിക്കൂറിലേറെ വൈകിയത് 170 ലേറെ യാത്രക്കാരെയും അവരെ കാത്തിരുന്ന പ്രിയപ്പെട്ടവരെയും കടുത്ത ദുരിതത്തിലാക്കി.വ്യാഴാഴ്ച രാത്രി ഒമ്പേതാടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പരിശോധനകൾ കഴിഞ്ഞ് ബോർഡിങ് പാസുമായി കാത്തിരിക്കെയാണ് അൽപം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. ൈവകുന്നതിെൻറ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല.
പുലർച്ച നാലിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് എട്ടുമണിയും പന്ത്രണ്ട് മണിയും ആകുമെന്ന അറിയിപ്പുകളെത്തി. യാത്രക്കാർക്ക് ഭക്ഷണവും താമസസംവിധാനവും ഒരുക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും എയർ ഇന്ത്യ അധികൃതർ കൈമലർത്തി. ഒന്നരക്ക് പുറപ്പെടാനാകുമെന്ന് അറിയിപ്പുനൽകിയെങ്കിലും പിന്നീട് അതും മാറ്റി. ഒടുവിൽ രാത്രി 10ന് പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു.
സഹോദരൻ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോകുന്നയാളും വെള്ളിയാഴ്ച വൈകീട്ട് വിവാഹനിശ്ചയം നടത്തേണ്ട യുവാവും മറ്റൊരു വിമാനത്തിൽ തങ്ങളെ അയക്കണമെന്നഭ്യർഥിച്ചതും അധികൃതർ ചെവിക്കൊണ്ടില്ല. യാത്രക്കാരെ അപമാനിക്കുന്ന രീതിയിലെ മറുപടികളാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ നൽകുന്നതെന്നും പകരം സംവിധാനം ഒരുക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നാലുദിവസത്തെ അവധിക്ക് നാട്ടിൽ പോകുന്ന ഷാർജ കുൈവത്ത് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായ നൗഷാദ് പറയുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഒേട്ടറെ പേരാണ് വിമാനത്താവളത്തിൽ ദുരിതത്തിലായത്. ഇവർക്ക് ഭക്ഷണം പോലും നൽകിയില്ല. സാേങ്കതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ നൽകുന്നതെന്നുമാണ് എയർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം.
വിമാനത്തിൽ എലി കയറിയെന്നും അതിനെതിരെ മരുന്നുവെച്ചതിനാൽ 10 മണിക്കൂർ കഴിയാതെ വിമാനത്തിൽ യാത്രക്കാരെ കയറ്റാനാവില്ലെന്നുമാണ് ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്ക് നൽകിയ അനൗദ്യോഗിക മറുപടി. എന്നാൽ, യാത്രക്കാരുടെ സുഖത്തിലും സുരക്ഷയിലും ശ്രദ്ധാലുക്കളാണെന്നവകാശപ്പെടുന്ന അധികൃതർ 22 മണിക്കൂർ വൈകിയിട്ടും പകരം സംവിധാനമോ താമസസൗകര്യമോ പോലും നൽകാൻ കൂട്ടാക്കിയില്ലെന്നത് കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.