അബൂദബി: രണ്ട് ഇന്ത്യൻ കമ്പനികളുടെ കൺസോർട്യത്തിന് അബൂദബിയിൽ എണ്ണപര്യവേക്ഷ ണത്തിന് അനുമതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഒായിൽ കോർപറേഷ ൻ ലിമിറ്റഡ് എന്നിവയുടെ കൺസോർട്യത്തിനാണ് അബൂദബി ഒാൺഷോർ ബ്ലോക്ക് ഒന്നിൽ പര്യ വേക്ഷണം നടത്താൻ അനുമതി ലഭിച്ചത്.
ഇതു സംബന്ധിച്ച ധാരണയിൽ കൺസോർട്യവും അബൂദബ ി നാഷനൽ ഒായിൽ കമ്പനിയും (അഡ്നോക്) ഒപ്പുവെച്ചു. കരാറിന് അബൂദബി സുപ്രീം പെട്രോളിയം കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് ഒന്നിൽ എണ്ണ^വാതക പര്യവേക്ഷണ ഘട്ടത്തിൽ 100 ശതമാനം ഒാഹരിയും കൺസോർട്യത്തിനായിരിക്കും. 62.6 കോടി ദിർഹമാണ് കൺസോർട്യം പദ്ധതിയിൽ നിക്ഷേപിക്കുന്നത്. പര്യവേക്ഷണം വിജയകരമായാൽ ഉൽപാദനത്തിനുള്ള അനുമതി കൺസോർട്യത്തിന് ലഭിക്കും. ഉൽപാദന ഘട്ടത്തിൽ 60 ശതമാനം ഒാഹരി അഡ്നോകിനായിരിക്കും. 35 വർഷത്തിനാണ് കരാർ.
കരാറിൽ യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് ആൽ ജാബിർ, ഭാരത് പെട്രോളിയം കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദുരൈസ്വാമി രാജ്കുമാർ, ഇന്ത്യൻ ഒായിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് എന്നിവർ ഒപ്പുവെച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ ഉൗർജ സഹകരണത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുന്നതാണ് കരാറെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഒാഫ്ഷോർ പദ്ധതിയിൽ അഡ്നോകും ഭാരത് െപട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഒായിൽ കോർപറേഷൻ എന്നിവ ഉൾപ്പെട്ട കൺസോർട്യവും നേരത്തെ തന്നെ പങ്കാളികളാണ്. ഇന്ത്യൻ കൺസോർട്യത്തിന് നൽകിയ ബ്ലോക്ക് ഒന്നിൽ പരമ്പരാഗത എണ്ണ-വാതക ഉൽപാദന അവസരമായിരിക്കും ലക്ഷ്യം വെക്കുക. അതേസമയം, ഇതേ ബ്ലോക്കിലെ റുവൈസ് ദിയാബിൽ ബദൽ വാതക ഉൽപാദന അവകാശവും ഉൾപ്പെടുന്നു.
ബ്ലോക്ക് ഒന്നിലെ പര്യവേക്ഷണ അനുമതി യു.എ.ഇയുമായും അഡ്നോകുമായുമുള്ള തങ്ങളുടെ ചരിത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് രാജ്കുമാർ പറഞ്ഞു. ഇൗ പദ്ധതിയിൽ അഡ്നോകുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങളെ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സഞജീവ് സിങ് പ്രതികരിച്ചു. അബൂദബി ലോവർ സകൂമിൽ ഇന്ത്യൻ എണ്ണ^വാതക കമ്പനികൾ ഒാഹരി സ്വന്തമാക്കിയതിന് ശേഷമുള്ള സഹകരണ പദ്ധതിയാണിത്. ഹൈഡ്രോകാർബൺ മേഖലയിൽ യു.എ.ഇയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.