??? ????????? ???? ?????????????

ആറാം വയസ്സിൽ വിമാനം പറത്തി; ആമിറിെൻറ അഭിലാഷം മാനത്ത് ചിറകടിച്ചു

അബൂദബി: സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആദം മുഹമ്മദ് ആമിർ എന്ന ആറു വയസ്സുകാരനെ ഉയർത്തിയത് അഭിലാഷ സഫലീകരണത്തിെൻറ ആകാശത്തേക്ക്. വിമാനം പറത്തിക്കൊണ്ട് അവൻ തെൻറ ആഗ്രഹം സാധിച്ചു. അതും ഇഷ്ട വിമാനമായ എയർ ബസ് എ^380. വീഡിയോ കണ്ട ഇത്തിഹാദ് എയർവേസ് അധികൃതറാണ് ആമിറിനെ വിമാനം പറത്താൻ ക്ഷണിച്ചത്.

 ഒരിക്കൽ മൊറോക്കോയിൽനിന്ന് അബൂദബിയിലേക്കുള്ള യാത്രാമധ്യേയാണ് ആ വീഡിേയാ ചിത്രീകരിച്ചത്. മൊറോേക്കാ^ഇൗജിപ്ഷ്യൻ വംശജരായ ദമ്പതികളുടെ മകനായ ആമിർ വിമാനം പറത്തലിലെ അതീവ താൽപര്യം കാരണം കോക്പിറ്റിലെത്തി പൈലറ്റിനെ സമീപിക്കുകയായിരുന്നു. വിമാനം എങ്ങനെ പറത്തണമെന്ന് യൂ ട്യൂബ് വീഡിയോകളിലൂടെ പഠിച്ചിട്ടുള്ള ആമിർ അടിയന്തര ഘട്ടങ്ങളിൽ എന്തു ചെയ്യണമെന്ന് പൈലറ്റിന് വിശദീകരിച്ചു നൽകി. കൗതുകം തോന്നിയ പൈലറ്റ് സാമിർ യാഖ്ലിഫ് അവെൻറ വിശദീകരണം പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വളരെ പെെട്ടന്നാണ് ഇൗ വീഡിയോ വൈറലായത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ 60 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

ഇത്തിഹാദ് അധികൃതർ സമ്മാനിച്ച വിമാന മാതൃകയുമായി ആമിർ
 

ഇത്തിഹാദ് എയർവേസ് പരിശീലന കേന്ദ്രത്തിലെത്തിലെ വിമാനമാണ് ആമിർ പറത്തിയത്. പൈലറ്റിെൻറ വസ്ത്രവും മറ്റും ഉപകരണങ്ങളുമെല്ലാം ആമിറിനായി ഇത്തിഹാദ് അധികൃതർ സജ്ജീകരിച്ചിരുന്നു. സഹ പൈലറ്റിനൊപ്പം നാല് മണിക്കൂർ വിമാനം പറത്തിയ ആമിർ വിമാനം ലാൻഡ് ചെയ്തപ്പോൾ ‘അബൂദബിയിലേക്ക് സ്വാഗതം, ഇത്തിഹാദ് തെരഞ്ഞെടുത്തതിൽ നന്ദി’ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 

തെൻറ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായാണ് വിമാനം പറത്തിയ ദിനത്തെ അവൻ വിശേഷിപ്പിച്ചത്. പറപ്പിക്കലിനിടെ എൻജിൻ ഫെയിലിയർ ടെസ്റ്റ്, ഗോ എറൗണ്ട് ടെസ്റ്റ്, ട്രാഫിക് അലർട്ട് അവോയ്ഡൻസ് സിസ്റ്റം ടെസ്റ്റ് എന്നിവ നടത്തിയതായും അവൻ പറഞ്ഞു. ‘അവിശ്വസനീയമായ ബുദ്ധിയും അറിവും’ എന്നാണ് ഇത്തിഹാദ് എയർവേസ് ഫ്ലൈറ്റ് ഒാപറേഷൻസ് വൈസ് പ്രസിഡൻറ് ആമിറിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

Tags:    
News Summary - adam muhammed amir-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.