അബൂദബി: അതിവേഗ മൊബൈൽ സേവനം യാഥാർഥ്യമാക്കിയ അഞ്ചാം തലമുറ സാേങ്കതിക വിദ്യ അതിവേഗം നടപ്പാക്കുന്നതിന് ടെലികമ്യൂണിക്കേഷൻ െറഗുലേറ്ററി അതോറിറ്റിയുടെ (ടി.ആർ.എ) പിന്തുണ. അടുത്ത വർഷത്തോടെ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനാവുമെന്നാണ് കരുതപ്പെടുന്നത്. 2019 ഒാടെ ഫൈവ് ജി സാേങ്കതിക വിദ്യ സാധാരണക്കാരിലേക്ക് എത്തും.
സെക്കൻറിൽ 20 ജിബിപിഎസ് ആണ് ഇൗ സാേങ്കതിക വിദ്യയിൽ വിവര കൈമാറ്റത്തിനുണ്ടാകുന്ന വേഗം. കഴിഞ്ഞയാഴ്ചയാണ് എങ്ങനെയാവണം ഇത് നടപ്പാക്കേണ്ടതെന്ന് സംബന്ധിച്ച ധാരണയുണ്ടായത്. ഫൈവ് ജി നടപ്പാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ടിആർഎ ഡയറക്ടർ ജനറൽ ഹമദ് അൽ മൻസൂരി പറഞ്ഞു.
യു.എ.ഇലെ മൊെബെൽ സേവദാതാക്കൾ മൂന്ന് വർഷമായി ഫൈവ് ജി നടപ്പാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ നിലവാരമുള്ള നെറ്റ്വർക്ക് ഉപകരണങ്ങളുടെയും ഹാൻഡ്സെറ്റുകളുടെയും അഭാവം മൂലം പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. ഡു, ഇത്തിസലാത്ത് എന്നിവ നോക്കിയയുടേയും ഹുവാവെയുടേയും നെറ്റ് വർക്കുകളിൽ നിരവധി പരീക്ഷണങ്ങളും നടത്തിയിരുന്നു. വിദൂരത്തിരുന്ന് റൊബോർട്ടുകളെ ഉപയോഗിച്ച് ശസ്ത്രക്രീയ നടത്താൻ വരെ അഞ്ചാം തലമുറ മൊബൈൽ ഫോൺ സാേങ്കതിക വിദ്യകൊണ്ട് കഴിയും.
അതിനിടെ വാണിജ്യേതര ഫൈവ് ജി സർവീസ് വിജയകരമായി പരീക്ഷിച്ചതായി ഇത്തിസലാത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. അബൂദബിയിലും ദുബൈയിലും ചിലയിടങ്ങളിൽ സ്ഥാപിച്ച ഉപകരണങ്ങൾ വഴിയാണ് പരീക്ഷണം നടത്തിയത്. ഫൈവ് ജി അധിഷ്ഠിതമായ ഡ്രോൺ ആയിരുന്നു ഇതിൽ പ്രധാന പങ്ക് വഹിച്ചത്. ഫോർ കെ സ്ട്രീമിങ് സാധ്യമാകുന്ന 360 ഡിഗ്രി വിർച്വൽ റിയാലിറ്ററി കാമറ ഇതിൽ ഘടിപ്പിച്ചിരുന്നു. അഞ്ച് ജിബിപിഎസ് ഡൗൺലിങ്ക് വേഗവും രണ്ട് ജിബിപിഎസ് അപ്ലിങ്ക് വേഗവും കൈവരിക്കാനായതായി ഇത്തിസലാത്ത് ചീഫ് സി.ഇ.ഒ സാലിഹ് അൽ അബ്ദൂലി പറഞ്ഞു. അടുത്ത വർഷത്തോടെ പ്രമുഖ നഗരങ്ങളിൽ ഫൈവ് ജി സേവനം ലഭ്യമാക്കാനാണ് ഇത്തിസലാത്ത് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.