ചൂടിനൊപ്പം മഴയും  ആലിപ്പഴ വര്‍ഷവും

ഷാര്‍ജ: ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ചില പ്രവിശ്യകളില്‍ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പ്രദേശ വാസികളും പറഞ്ഞു. ഷാര്‍ജയിലെ മലീഹ, ദൈദ്, മദാം, മാര്‍ഗം, ഫഖാ, അല്‍ഐനിലെ മസാക്കന്‍ എന്നിവിടങ്ങളിലാണ് മഴയും ആലിപ്പഴവും പൊഴിഞ്ഞത്. രണ്ടും ശക്തമായിരുന്നില്ല എങ്കിലും കൊടും ചൂടില്‍ ഇത് വലിയ ആശ്വാസമായിരുന്നുവെന്ന് ഇവിടെ വസിക്കുന്നവര്‍ പറഞ്ഞു. യു.എ.ഇയോട് ചേര്‍ന്ന് കിടക്കുന്ന ഒമാന്‍െറ ഭാഗമായ ബുറൈമിയിലും മഴ ലഭിച്ചു. 
തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാലാവസ്ഥ മാറ്റം. ദുബൈ- അല്‍ഐന്‍ റോഡിലും മഴയുണ്ടായിരുന്നു. ചിലഭാഗങ്ങളില്‍ കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നതായി യാത്രക്കാര്‍ പറഞ്ഞു. 
ഒമാനോട് ചേര്‍ന്ന് കിടക്കുന്ന യു.എ.ഇ പ്രദേശങ്ങളായ ഖാത്തം, അല്‍ ശഖ്ല എന്നിവിടങ്ങളിലാണ് വേനല്‍ കൂടുതലായി ലഭിച്ചത്. 10 എം.എം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. 
മഴയും ആലിപ്പഴ വര്‍ഷവും നടന്ന ഇടങ്ങളില്‍ ശക്തമായ കാറ്റും ഉണ്ടായിരുന്നു. അസ്ഥിര കാലാവസ്ഥ കടലിലും പ്രതിപലിക്കുന്നുണ്ട്. കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.