ഫുജൈറയിലെ കൊലപാതകം:  പ്രതി എട്ടുമണിക്കൂറിനകം പിടിയില്‍

ഫുജൈറ: ഫുജൈറ കോര്‍ണിഷില്‍ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മറ്റൊരു യുവാവിനെ പൊലീസ് എട്ട് മണിക്കൂറിനകം അറസ്റ്റ് ചെയ്തു. 
വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. 23കാരനായ യുവാവ് ശനിയാഴ്ച രാത്രിയാണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ കുത്തേറ്റ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. പ്രതി 21കാരനാണ്. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ച പൊലീസിന് എട്ടുമണിക്കൂറിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചതായി ഫുജൈറ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അഹ്മദ് അബ്ദുല്ല അല്‍ ശആര്‍ പറഞ്ഞു. 
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബീച്ചിലിരുന്ന് രാത്രി ഭക്ഷണം തയാറാക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പറഞ്ഞു. ഇയാളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.