ദുബൈ: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ച ർച്ചകൾക്കായി യു.എ.ഇയിൽ എത്തിയ തുഷാറിനെ പത്തു വർഷം മുൻപ് നൽകിയ പത്തു മില്യൻ ദിർഹ മിെൻറ ചെക്കുകേസിലാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ അജ്മാന് ജയിലിലേക്ക് മാറ്റി യതായാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നു തന്നെ പുറത്തിറക്കാൻ ശ്രമങ്ങൾ നടത്തുന്നതായി തുഷാറിെൻറ സുഹൃത്തുക്കൾ പറഞ്ഞു.
നേരത്തേ യു.എ.ഇയിൽ നിർമാണ കമ്പനി നടത്തിയ ഘട്ടത്തിൽ നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതാണ് വിനയായത്. നിർമാണ കമ്പനിയിലെ സബ് കോൺട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ.
തുഷാറിെൻറ അറസ്റ്റ് അഭ്യൂഹം മാത്രമാണെന്നും മറ്റൊരു മലയാളി വ്യാപാരിയുടെ മകൻ വേെറാരു ഗൾഫ് രാജ്യത്തെ ജയിലിൽ കഴിയുന്ന സംഭവവുമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. സംഗതിയുടെ നിജസ്ഥിതി അറിയാൻ തുഷാറിെൻറ റോമിങ് ഫോൺ നമ്പറുകളിൽ സംഘടനാ പ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി.
എന്നാൽ ഇതേ സമയം അഭിഭാഷകരും മലയാളികളായ സാമൂഹിക പ്രവർത്തകരും ഇൗ സമയം ജാമ്യത്തിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള കേസ് നിലനിൽക്കില്ല എന്ന വാദമാണ് അവർ മുഖ്യമായി ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ രാജ്യത്തെ നിയമങ്ങളുടെ ഭാഗമായി പരാതിയുടെ അനുബന്ധ നടപടികളുമായി പൊലീസ് മുന്നോട്ടു പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.