യമന്‍ സമാധാന ചര്‍ച്ച: യു.എൻ ദൂതൻ റിയാദിലേക്ക്

ജിദ്ദ: യമന്‍ സമാധാന ചര്‍ച്ച സ്വീഡനിൽ നടക്കാനിരിക്കെ യു.എൻ ദൂതൻ മാര്‍ടിന്‍ ഗ്രിഫിത് റിയാദിലേക്ക്. യമന്‍ സര്‍ക്കാറുമായും ഹൂതികളുമായും യു.എന്‍ മധ്യസ്ഥെൻറ ചര്‍ച്ച പൂര്‍ത്തിയായി. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തിെൻറ ചുമതല ഏറ്റെടുത്ത് സമാധാന ചര്‍ച്ച തുടങ്ങാനാണ് നീക്കം. ഇതിെൻറ ഭാഗമായി യു എന്‍ ദൂതന്‍ ഉടൻ റിയാദിലെത്തും. യമനിലേക്കുള്ള പ്രത്യേക ദൂതന്‍ മാര്‍ടിന്‍ ഗ്രിഫിത് നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഹൂതികളുടെ പക്കലുള്ള ഹുദൈദ തുറമുഖത്തിെൻറ ഉത്തരവാദിത്തം യു.എന്‍ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ ഏല്‍പിക്കാനാണ് നീക്കം. ഹൂതികളുമായി ഇതിന് ചര്‍ച്ച പൂര്‍ത്തിയാക്കി. ഹുദൈദയാണ് പ്രധാന മർമ്മമെന്ന് മാർടിൻ ഗ്രിഫിത് പറഞ്ഞു. അതുകൊണ്ട് ഹുദൈദയിൽ നിന്ന് തന്നെ തുടങ്ങണം. ഹൂതികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കികഴിഞ്ഞു. വിശാല ചര്‍ച്ചക്ക് വേദിയൊരുക്കാനാണ് ശ്രമം^ അദ്ദേഹം പറഞ്ഞു. സര്‍ക്കാറുമായും ചര്‍ച്ച പൂര്‍ത്തിയാക്കി. ഇനി വിഷയത്തില്‍ ഇടപെടുന്ന സൗദി സഖ്യസേനയുടെ നിലപാട് നിര്‍ണായകമാണ്.

Tags:    
News Summary - yaman samadanaa charcha-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.