തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന പ്രവാസി വെൽഫെയർ ജുബൈൽ ഘടകം പ്രവർത്തകർ

വെൽഫെയർ പാർട്ടിയുടെ വിജയം ആഘോഷിച്ച് പ്രവാസി വെൽഫെയർ

ജുബൈൽ: തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വെൽഫെയർ പാർട്ടി നേടിയ പൊലിമയാർന്ന വിജയം പ്രവാസി വെൽഫെയർ ജുബൈൽ ഘടകം പ്രവർത്തകർ ആഘോഷിച്ചു.

കേക്ക് മുറിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകർ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വെൽഫെയർ പാർട്ടി 75 സീറ്റുകളിൽ നേടിയ വിജയം സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് ജനം നൽകിയ സ്വീകാര്യതയാണ് തെളിയിക്കുന്നത്.

ജനങ്ങളിൽ വിഭാഗീയതയും അന്തഃഛിദ്രതയും ഉണ്ടാക്കി വോട്ട് തട്ടാമെന്ന സി.പി.എമ്മിെൻറ ഗൂഢ തന്ത്രങ്ങളാണ് പൊളിഞ്ഞത്.

സംഘ്പരിവാർ ശക്തികൾ ഏറ്റെടുത്ത വർഗീയ രാഷ്ട്രീയം ഏറ്റെടുത്ത് കേരളത്തിൽ അധികാരം നിലനിർത്താമെന്ന വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് ജനം നൽകിയത്. ഇത് സി.പി.എം മനസ്സിലാക്കി തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണമെന്നും യോഗം ആഹ്വാനം ചെയ്‌തു.

പ്രസിഡൻറ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. ഡോ. ജൗഷീദ്, യാസർ ബേപ്പൂർ, മുഹമ്മദലി തളിക്കുളം, റിജ്‌വാൻ ചേളന്നൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Expatriate Welfare celebrates the victory of the Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.