ജിദ്ദ: ലോകകപ്പ് ഫുട്ബാളിെൻറ ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യ റഷ്യയുമായി ഏറ്റുമുട്ടുന്നത് കാണാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമെത്തും. സൗദി ടീമിന് പിന്തുണയുമായി കിരീടാവകാശി എത്തുമെന്ന വാർത്തയെ രാജ്യത്തെ കായികപ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇൗമാസം 14 ന് മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ അറബ് ടീമാണ് സൗദി അറേബ്യ. ഗ്രൂപ്പ് എ യിൽ സൗദിക്കും റഷ്യക്കും പുറമേ, ഇൗജിപ്തും ഉറുഗ്വേയുമാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.