ദമ്മാം: സൗദിയുടെ വേനൽക്കാല ആഘോഷങ്ങൾ അവസാനിക്കാനിരിക്കെ കോവിഡ് പ്രതിസന്ധികളെ മറികടന്ന് സജീവമായ വനിത ബീച്ച് നിരവധി സ്ത്രീകളെ ആകർഷിക്കുന്നു. അൽ ഖോബാറിൽ ആരംഭിച്ചിരിക്കുന്ന വനിത ബീച്ച് സ്ത്രീകൾക്ക് ആസ്വാദനത്തിെൻറ പുത്തൻ അനുഭവതലങ്ങൾ പ്രദാനം ചെയ്യുന്നു. 2020ൽ ആണ് 18-0 ബീച്ച് ക്ലബ് അൽ ഖോബാറിലെ അസീസയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് ക്ലബ് ആരംഭിച്ചത്. എന്നാൽ, കോവിഡിെൻറ വരവ് അതിെൻറ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് തടസ്സം നേരിട്ടു. ഇപ്പോൾ മാറിയ സാഹചര്യത്തിൽ കൂടുതൽ സംവിധാനങ്ങളുമായി ഒരു വിശ്രമയിടം സംവിധാനം ചെയ്തിരിക്കുകയാണിവിടെ.
നീന്തൽ, സമുദ്ര കായിക വിനോദങ്ങൾ ഉൽപ്പെടെ നിരവധി സംവിധാനങ്ങൾ ഉൽക്കൊള്ളുന്ന വനിത ബീച്ച് ക്ലബിെൻറ സീസൺ ഒക്ടോബർ 18 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
വനിത ബീച്ച് ക്ലബിെൻറ ഇൻഡോർ ലോഞ്ച് സ്ത്രീകൾക്ക് പൂർണ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ്. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലവും ശുചിത്വവും നിർബന്ധമാക്കിയിട്ടുണ്ട്.
45,000 ചതുരശ്ര അടി സ്ഥലത്ത് 400 പേർക്ക് ഒരേസമയം സംഗമിക്കാൻ കഴിയുന്ന തരത്തിലാണ് ബീച്ച്. ജിദ്ദയിലെ കടൽത്തീരങ്ങളിലാണ് സൗദിയിൽ ആദ്യമായി വനിത ബീച്ച് ക്ലബുകൾ ആദ്യം ആരംഭിച്ചത്. ഇതിൽ പങ്കുചേരാൻ ദമ്മാമിൽനിന്നും സ്ത്രീകൾ ജിദ്ദയിലേക്ക് യാത്രചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇതിെൻറ ആവശ്യകതയും സ്വീകാര്യതയും കൂടുതൽ ബോധ്യപ്പെട്ടത്. വനിത ശാക്തീകരണ മേഖലകളിൽ പ്രവർത്തിക്കുന്ന സമേ അൽഗ്രൈനീസും ദിമ അൽ-സാമിലും ചേർന്നാണ് കിഴക്കൻ പ്രവിശ്യയിൽ വനിത ബീച്ച് ക്ലബിന് മുൻൈകയെടുത്തത്. പൊതു ബീച്ചുകളിൽ സ്ത്രീകൾക്ക് യാഥാസ്ഥിതികമായ വസ്ത്രങ്ങൾ ധരിച്ച് മാത്രമേ പ്രത്യക്ഷപ്പെടാൻ സാധിക്കൂ. എന്നാൽ, വനിത ബീച്ചിൽ സ്ത്രീകൾക്ക് കൂടുതൽ അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയും.
ഇവിടെ ഫോണുകളുടെ ഉപയോഗം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിെൻറ ഭാഗമായി കാമറകൾ അനുവദനീയമല്ല, സന്ദർശകർക്ക് പൂർണ സ്വകാര്യത ഉറപ്പുവരുത്താനായി ഏഴ് വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കു മാത്രമായി പുരുഷ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. \"ബോഹെമിയൻ ശൈലി\" വസ്ത്ര കേശ അലങ്കാരങ്ങൾ വൈവിധ്യമാർന്ന റസ്റ്റാറൻുകൾ, ഫുഡ് ട്രക്കുകൾ, കഫേകൾ, കടകൾ, കയാക്കിങ്, പെഡൽ-ബോർഡിങ്, സ്നോർക്കെലിങ് എന്നിവയുൾപ്പെടെ വാട്ടർ സ്പോർട്സ് എന്നിവയും ഇവിടെ ലഭ്യമാണ്.
ബീച്ച്സൈഡ് യോഗ, സുംബ, പൈലേറ്റ്സ് സെഷനുകൾക്ക് പരിചയസമ്പന്നരായ അധ്യാപകർ മേൽനോട്ടം വഹിക്കുന്നു. ബീച്ച് ക്ലബ് അൽഖോബർ നഗരത്തിൽനിന്ന് കേവലം 11 മിനിറ്റ് മാത്രം ദൂരത്തിലാണ് വനിത ബീച്ച് ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.