മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
റിയാദ്: മാർച്ച് 25 മുതൽ 31 വരെ സൗദിയിലെ വിവിധ മേഖലയിൽ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1782 നിയമലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വകാര്യ തൊഴിൽ മേഖലയിൽ തൊഴിൽ വ്യവസ്ഥകൾ പാലിക്കുന്നത് ഉറപ്പുവരുത്താൻവേണ്ടി കഴിഞ്ഞയാഴ്ച 17,050 പരിശോധനകൾ നടത്തിയതിലാണ് ഇത്രയും ചട്ട ലംഘനങ്ങൾ കണ്ടെത്തിയത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു പരിശോധനകളെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ മാധ്യമങ്ങൾ വഴി മന്ത്രാലയത്തിന് 1004 റിപ്പോർട്ടുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ അവകൂടി പരിശോധനയുടെ പരിധിയിൽപെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 1782 തൊഴിൽനിയമലംഘനങ്ങൾക്കു പുറമെ 186 ആരോഗ്യമുൻകരുതൽ നടപടികളുടെ ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനവേളയിൽ 2145 സ്ഥാപന ഉടമകൾക്ക് മുന്നറിയിപ്പുകൾ നൽകിയതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമങ്ങളും കോവിഡ് പ്രതിരോധ ചട്ടങ്ങളും എല്ലാവരും പാലിക്കുന്നത് ഉറപ്പുവരുത്താൻ വ്യാപകമായ പരിശോധന കാമ്പയിൻ തുടരുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 19911 എന്ന നമ്പറിൽ വിളിച്ചറിയിക്കുകയോ ma3an-lil-rasd എന്ന ഓൺലൈൻ ആപ് വഴി പരാതി റിപ്പോർട്ട് നൽകുകയോ ചെയ്യണമെന്ന് മന്ത്രാലയം പൊതുജങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.