ജിദ്ദ: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം പച്ചക്കറികളും പഴങ്ങളും കീടനാശിനി മുക്തമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അനുവദനീയമായ അളവ് മാത്രമേ ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലുമുള്ളൂ. ഫ്രഷ് പഴങ്ങൾ 90.7 ശതമാനവും പച്ചക്കറികൾ 90.9 ശതമനവും കീടനാശിനി മുക്തമാണ്.
പഴങ്ങളിൽ ഒമ്പത് ശതമാനവും പച്ചക്കറികളിൽ 8.9 ശതമാനവും മാത്രമാണ് കീടനാശിനി ശേഷിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ അനുവദിച്ചതാണ്. 0.5 ശതമാനം പഴം, പച്ചക്കറികളിൽ കീടനാശിയുടെ അളവ് അനുവദിച്ചതിലും കൂടുതലാണ്. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കീടനാശിനിയുള്ള പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനുവദിച്ചതിലും കൂടുതൽ കീടനാശിനി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നിരോധിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.