ജിദ്ദ: ലോജിസ്റ്റിക്കൽ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷയും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള കര അന്തർദേശീയ ഗതാഗതത്തിനുള്ള ഏകീകൃത സംവിധാനമെന്ന് ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് ബിൻ നാസിർ അൽജാസിർ പറഞ്ഞു. ഭരണപരവും സംഘടനാപരവുമായ നടപടിക്രമങ്ങൾ ഏകീകരിക്കാനും സുഗമമാക്കാനും സംഭാവന ചെയ്യും. ഗതാഗത പദ്ധതികളുടെ നിക്ഷേപത്തെയും സുസ്ഥിരതയെയും ഉത്തേജിപ്പിക്കുകയും സേവന ദാതാക്കൾക്കിടയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത സംവിധാനങ്ങൾ വ്യവസ്ഥാപിതമാക്കുക, ഗതാഗത മാർഗങ്ങൾക്കായുള്ള വ്യവസ്ഥകളും സാങ്കേതിക സവിശേഷതകളും ഏകീകരിക്കുക, നിക്ഷേപങ്ങൾ ആകർഷിക്കുക, ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഏകീകൃത സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര കര ഗതാഗതത്തിനുള്ള ഏകീകൃത സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഗതാഗത മന്ത്രി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.