ദമ്മാം: തോരാതെപെയ്ത മഴയിൽ നനഞ്ഞ് തണുത്തുവിറച്ച് നിന്നയാൾക്ക് മനഃസാക്ഷിയുട െ പേരിൽ ഭക്ഷണം വാങ്ങിനൽകിയ തമിഴ്നാട്ടുകാരന് നഷ്ടമായത് മാസങ്ങളായി കൂട്ടിവെ ച്ച സമ്പാദ്യം. ദമ്മാമിൽ പാരഗൺ റസ്റ്റാറൻറിനു സമീപം താമസിക്കുന്ന പ്രദീപിനാണ് ദു രനുഭവം. ഖുദരിയയിലെ വർക്ഷോപ്പിൽ സ്റ്റീൽ ഫാബ്രിക്കേറ്ററാണ് പ്രദീപ്. ഞായറാഴ്ചപെയ്ത മഴയത്തായിരുന്നു സംഭവം.
തെൻറ താമസസ്ഥലത്തിന് സമീപമുള്ള ഒരു വരാന്തയിൽ ഒരു പാകിസ്താനി തണുത്തുവിറച്ച് നിൽക്കുന്നതുകണ്ടപ്പോൾ മുമ്പു കണ്ട് പരിചയമുള്ളതിനാൽ അടുത്തുചെന്ന് കുശലമന്വേഷിച്ചതാണ്. രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നുപറഞ്ഞ് അയാൾ കരയാൻ തുടങ്ങി. വരൂ, ഭക്ഷണം വാങ്ങിത്തരാം എന്നുപറഞ്ഞപ്പോൾ ക്ഷീണിതനാണെന്നും ഒരടിപോലും നടക്കാനാവുന്നില്ലെന്നുമായി പാകിസ്താനി.
സാധിക്കുമെങ്കിൽ ഭക്ഷണം വാങ്ങി കൊണ്ടുതരുമോ, കാത്തുനിൽക്കാം എന്നും അയാൾ പറഞ്ഞു. മഴയത്ത് നിൽക്കണ്ട, തെൻറ മുറിയിൽ കയറിയിരുന്നോളൂ എന്നുപറഞ്ഞ് പ്രദീപ് ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങിവന്നു. ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അത് പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ പാകിസ്താനി ഫോണെടുത്ത് തെൻറ സ്പോൺസർ വിളിക്കുന്നു എന്നുപറഞ്ഞ് പുറത്തേക്കു പോയി.
സംശയമൊന്നും തോന്നാതിരുന്ന പ്രദീപിന് വിശന്നുവലഞ്ഞ ഒരാൾക്ക് ഭക്ഷണം നൽകിയ സംതൃപ്തിയായിരുന്നു. വൈകീട്ട് പണംവെച്ച ബാഗ് യാദൃച്ഛികമായി നോക്കിയപ്പോഴാണ് അതിലുണ്ടായിരുന്ന 15,000 റിയാൽ നഷ്ടപ്പെെട്ടന്ന് മനസ്സിലായത്. ഉടൻ പുറത്തിറങ്ങി തെരഞ്ഞെങ്കിലും പാകിസ്താനിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അയാളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പ്രദീപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.