ജിദ്ദ: നവോദയ ജിദ്ദ 29ാം കേന്ദ്ര സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. രണ്ട് മാസത്തോളമായി 74 യൂനിറ്റ് സമ്മേളനവും 12 ഏരിയ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് കേന്ദ്രസമ്മേളനം നടക്കുന്നത്. ജിദ്ദ, മക്ക, മദീന, ത്വാഇഫ്, യാംബു തുടങ്ങിയ മേഖലകളിൽ നിന്നുള്ള വനിതകൾ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് നടക്കുന്ന സമ്മേളനം ദമ്മാം നവോദയ മുൻ ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകളുടെ സഹായത്തോടെ രാജ്യത്തു ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും കേരളത്തിലാവട്ടെ ബി.ജെ.പിയുടെ സഹായത്തോടെ പിണറായി സർക്കാറിനെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസർക്കാറിെൻറ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് കേരളത്തിൽ അക്രമം അഴിച്ചു വിട്ടിരിക്കുന്നത്. കേരളത്തിെൻറ പൊതുമനസ്സ് ഇതിനു തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് സലാഹുദീൻ വെമ്പായം അധ്യക്ഷത വഹിച്ചു. റഫീഖ് പത്തനാപുരം അനുശോചന പ്രമേയവും സുരേഷ് രാമന്തളി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഫിറോസ് സ്വാഗതം പറഞ്ഞു. ഗായകനും നവോദയ അംഗവുമായ ഹനീഫയുടെ നേതൃത്വത്തിൽ ഹരി നമ്പ്യാർ, ഫൈസൽ കോടശ്ശേരി, സുരേഷ്, മുസ്തഫ, ഫൈസൽ, മുനീർ പാണ്ടിക്കാട് എന്നിവർ സ്വാഗതഗാനം ആലപിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പ്രസിഡന്റ് കിസ്മത് മമ്പാട്, സി.എം. അബ്ദുറഹ്മാൻ, ഫിറോസ് മുഴുപ്പിലങ്ങാട്, ആസിഫ് കരുവാറ്റ, ജലീൽ ഉച്ചാരക്കടവ്, അബ്ദുല്ല മുല്ലപ്പള്ളി, ശിഹാബ് കോഴിക്കോട്, ഗോപി മന്ത്രവാദി തുടങ്ങിയ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.