ജിദ്ദ: ഏതാനും ദിവസം മുമ്പ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ച തൃശൂർ ദേശമംഗലം വറവട്ടൂർ സ്വദേശി കളത്തുംപടിക്കൽ മുഹമ്മദ് കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 20 വർഷത്തിലധികമായി പ്രവാസം നയിച്ചിരുന്ന മുഹമ്മദ് കുട്ടി ജിദ്ദയിലെ മുഹമ്മദിയയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണ വിവരമറിഞ്ഞ് ഖത്തറിലുള്ള മകൻ നൗഫൽ നാട്ടിലെത്തുകയും മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ആഗ്രഹം അറിയിക്കുകയുമായിരുന്നു.
റിയാദിൽനിന്നും സഹോദരൻ അബ്ദുല്ലക്കുട്ടി, അബ്ഹൂറിൽ ജോലിചെയ്യുന്ന മരുമകൻ അഷ്റഫ് എന്നിവരും ജിദ്ദയിലെത്തിയിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ നൗഷാദ് മമ്പാട്, ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ് വളൻറിയർമാരായ മസ്ഊദ് ബാലരാമപുരം, ഹസൈനാർ മാരായമംഗലം എന്നിവരുടെ നേതൃത്വത്തിൽ രേഖകൾ ശരിയാക്കി ജിദ്ദയിൽനിന്നും ഇത്തിഹാദ് എയർവേയ്സ് വിമാനത്തിലാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുക്കളോടൊപ്പം എസ്.ഡി.പി.ഐ തൃത്താല മണ്ഡലം പ്രസിഡൻറ് നിസാർ ഇരുമ്പകശ്ശേരി, ചേലക്കര മണ്ഡലം പ്രസിഡൻറ് അബൂ താഹിർ, ബാവ ദേശമംഗലം, ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളൻറിയർ ഷാഹുൽ ഹമീദ് തൊഴൂപ്പാടം, ഇസ്മാഇൗൽ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി വറവട്ടൂരിലെ വീട്ടിലെത്തിച്ചു. അന്ത്യകർമങ്ങൾക്കു ശേഷം വറവട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.