അബ്ദുൽ വാഹിദ്
യാംബു: യാംബുവിൽ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപെട്ട് മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഖബറടക്കി. ആലപ്പുഴ കായംകുളം-കറ്റാനം ഇലിപ്പക്കുളം വെട്ടത്തേത്ത് വീട്ടിൽ അബ്ദുൽ വാഹിദിെൻറ (43) മൃതദേഹമാണ് വ്യാഴാഴ്ച വൈകീട്ട് ടൗൺ ഖബർസ്ഥാനിൽ ഖബറടക്കിയത്.
മേയ് അഞ്ചിന് യാംബുവിൽ നിർമാണ മേഖലയിൽ ജോലിചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് അബ്ദുൽ വാഹിദ് മരണപ്പെട്ടത്. ഗൾഫിലെത്തി 14 വർഷമായി ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. അടുത്തുതന്നെ നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നതിനിടയിലാണ് ദാരുണാന്ത്യം. മദീനയിലെ കെട്ടിട നിർമാണ കമ്പനിയിൽ 14 വർഷമായി ജോലി ചെയ്യുന്നതിനിടയിൽ മാസങ്ങൾക്കു മുമ്പാണ് യാംബുവിൽ ജോലിക്കെത്തിയത്. അവിവാഹിതനാണ്. പിതാവ്: വെട്ടത്തേത്ത് വീട്ടിൽ ഖാലിദ്. മാതാവ്: നഫീസ. സഹോദരി: ജുമൈലത്ത്.
നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും യാംബു മലയാളി അസോസിയേഷൻ പ്രസിഡൻറ് സലിം വേങ്ങര, തനിമ യാംബു സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ശങ്കർ എളങ്കൂർ സാമൂഹിക സന്നദ്ധപ്രവർത്തകരായ മിദ്ലാജ് റിദ, അഷ്കർ വണ്ടൂർ, മസ്നൂഹ് കായംകുളം, താജ് കായംകുളം എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.