റിയാദ്: വ്യാപാര മേഖലയിൽ സ്വദേശിവത്കരണനിയമം പ്രാബല്യത്തിലായ ചൊവ്വാഴ്ച സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വിദേശികൾ ജോലിചെയ്യുന്ന ടെക്സ്റ്റൈൽ^റെഡിമെയ്ഡ്, പാത്ര കടകൾ ഉൾപെടെ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. റിയാദ്, ദമ്മാം, ജിദ്ദ എന്നീ പ്രധാന നഗരങ്ങൾക്ക് പുറമെ വിവിധ പ്രവിശ്യകളിലെ പട്ടണങ്ങളിലും സമാനമായിരുന്നു അവസ്ഥ. 12 വ്യാപാര മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിെൻറ ആദ്യഘട്ടത്തിനാണ് ചൊവ്വാഴ്ച തുടക്കമായത്. പുരുഷൻമാരുടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, റെഡിമെയ്ഡ് , സ്പോർട്സ് വെയർ, യൂണിഫോമുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സൗന്ദര്യ വർധകവസ്തുക്കൾ, പാദരക്ഷകൾ, തൂകൽ ഉൽപന്നങ്ങൾ തുടങ്ങിയ ഇനങ്ങൾ വിൽക്കുന്ന കടകളിലും വാഹന ഷോറൂമുകളിലും ഫർണിച്ചർ, ഹോം അപ്ലയൻസസ് കടകളിലും ആണ് ആദ്യഘട്ടത്തിൽ എഴുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലായത്. ചെറുകിട സ്ഥാപനങ്ങൾ മിക്കവയും പൂർണമായും അടഞ്ഞു കിടന്നു. വിദേശികളുടെ വലിയ വ്യാപാര കേന്ദ്രമായ റിയാദ് ബത്ഹയിലും , ദമ്മാമിലെ സീക്കോയിലും കച്ചവടകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു.
അതേസമയം, ജിദ്ദയിലെ മലയാളികളുടെ പ്രധാന വ്യാപാരമേഖലയായ ശറഫിയ്യയിൽ പുതിയഘട്ടം സ്വദേശിവത്കരണം നേരിട്ട് ബാധിക്കുന്നവയിൽപെടുന്ന ഏതാനും കടകൾ ഒഴികെ മിക്ക സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഒേട്ടറെ സ്ഥാപനങ്ങൾ വൻ ഇളവ്, വിറ്റഴിക്കൽ മേളകൾ ആരംഭിച്ചിട്ടുണ്ട്. പതിവിലും കവിഞ്ഞ ഇളവുകൾ നൽകി സ്റ്റോക്കുകൾ പരമാവധി വിറ്റുതീർക്കാനാണ് ശ്രമം. എന്നാൽ നൂറ് കണക്കിന് വിദേശവ്യാപാരികളും തൊഴിലാളികളുമുള്ള പൈതൃക നഗരമായ ജിദ്ദ ബലദിൽ വലിയ ആശങ്കയിലാണ് കച്ചവടക്കാർ. ജുബൈൽ മേഖലയിൽ കർശന പരിശാധനയായിരുന്നു ആദ്യ ദിനം തന്നെ. അബഹയിലെ ഖമീസ് മുശൈത്തിലും മലയാളികളുൾപെടെ വിദേശികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. യാമ്പു വ്യവസായ നഗരിയിലും കടകൾ തുറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.