ദമ്മാം: േജാലിക്കിടെ ഉണ്ടായ അത്യാഹിതത്തിൽ അറ്റുപോയ തൊഴിലാളിയുടെ കൈ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കിഴക്കൻ പ്രവിശ്യയിലെ ഖോബാർ കിങ് ഫഹദ് യൂനിവേഴ്സിറ്റി േഹാസ്പിറ്റലിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. ഏഷ്യക്കാരനായ െതാഴിലാളിക്കാണ് അപകടത്തിൽ കൈ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഇയാളുടെ കൈ മുറിച്ചുകളയേണ്ടിവരുമെന്നായിരുന്നു ആദ്യനിഗമനം. പിന്നീടാണ് ഡോ. അലി അൽസുഫ്ലാെൻറ നേതൃത്വത്തിൽ ശസ്ത്രക്രിയക്ക് ശ്രമിച്ചത്.
ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയെ തുടർന്ന് കൈ വീണ്ടും തുന്നിച്ചേർത്തതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് ശഹ്റാനി അറിയിച്ചു. ആശുപത്രിയുടെ നൂതന സാേങ്കതിക സംവിധാനങ്ങളും ഇൗരംഗത്തെ അതുല്യമായ മികവും കാരണമാണ് ശസ്ത്രക്രിയ വിജയമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിസൂക്ഷ്മമായ രക്തക്കുഴലുകളെ ഒരു യോജിപ്പിക്കേണ്ട സങ്കീർണമായ മൈക്രോസ്കോപിക് സർജറിയാണ് നടന്നത്. കൈയിലെ രക്തപ്രവാഹം പഴയനിലയിലായിട്ടുണ്ട്. കൈയുടെ പ്രവർത്തനം പൂർവാവസ്ഥയിൽ എത്താൻ ഇനിയും ചില മൈനർ ശസ്ത്രക്രിയകൾ കൂടി വേണ്ടിവരും. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖംപ്രാപിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.