ജിദ്ദ: മുഹമ്മദ് അലി അന്താരാഷ്ട്ര സൂപ്പർ ബോക്സിങ് കപ്പ് ഫൈനലിൽ ബ്രിട്ടീഷ് താരം സ്മിതിന് കീരിടം. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കാലിം സ്മിതും ജോർജ് ഗ്രോവ്സും തമ്മിലുള്ള വാശിയേറിയ മത്സരം നടന്നത്. ചില റൗണ്ടിൽ ഗ്രോവ്സ് വിജയിച്ചില്ലെങ്കിലും അവസാനത്തിൽ സ്മിത് എതിരാളിയെ കീഴ്പ്പെടുത്തി കിരീടം ചൂടുകയായിരുന്നു. അന്തരിച്ച ബോക്സിങ് താരം മുഹമ്മദ് അലിയുടെ മകൾ റഷീദ സ്മിതിന് കപ്പ് സമ്മാനിച്ചു.
ഫൈനലിന് തൊട്ട് മുമ്പ് ഏതാനും താരങ്ങൾ തമ്മിലുളള മത്സരങ്ങൾ നടന്നു. ജിദ്ദയിൽ ആദ്യമായാണ് ഇത്ര വാശിയോറിയ ബോക്സിങ് മത്സരം നടന്നത്. മത്സരം കാണാൻ കുടുംബ സമ്മേതം നിരവധി പേരാണ് എത്തിയത്. ഗാലറികൾ നേരത്തെ നിറഞ്ഞുകവിഞ്ഞു. ദേശീയ അന്തർദേശീയ മാധ്യങ്ങൾ മത്സരങ്ങൾ സംേപ്രഷണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.