ജിദ്ദ: ഒാഹരിയുടമകൾ ഉള്ള സ്വകാര്യസ്ഥാപനം തന്നെയാണ് ഇപ്പോഴുമെന്ന് സൗദി ബിൻലാദിൻ ഗ്രൂപ്പ്.
സ്ഥാപനത്തിെൻറ പ്രവർത്തനത്തിെൻറ സിംഹഭാഗവും വരുന്ന സർക്കാർ പദ്ധതികൾ പുരോഗമിക്കുകയാണ്. ഇരുഹറം പദ്ധതികളും സംസം നവീകരണവും ഇതിെൻറ ഭാഗമാണ്. സംസം നവീകരണം ഇൗ റമദാന് മുമ്പ് തന്നെ പൂർത്തിയാകുമെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
ചില ഒാഹരിയുടമകൾ കുടിശികക്ക് പകരമായി ഒാഹരികൾ സർക്കാരിന് കൈമാറിയതായി മാനേജ്മെൻറിന് വിവരം ലഭിച്ചിട്ടുണ്ട്. നല്ലൊരു നീക്കമായാണ് ഗ്രൂപ്പ് ഇതിനെ കാണുന്നത്.
എക്സിക്യൂട്ടീവ് മാനേജ്മെൻറിലും കമ്പനി പ്രവർത്തനത്തിലും നവീകരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഒാഹരിയുടമകളോടുള്ള ബാധ്യതകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. രണ്ടുവർഷം മുമ്പാണ് ഇൗ നീക്കം തുടങ്ങിയത്. ഇതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരാണ് സമിതിയിലുള്ളത്.
കമ്പനിയെ വീണ്ടും ലാഭകരമാക്കുന്നതിനുള്ള തീരുമാനങ്ങൾ സമിതി കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.