മുർഷിദ്
ജീസാൻ: ദിവസങ്ങൾക്കുമുമ്പ് ജീസാനിൽ മരിച്ച സാമൂഹിക പ്രവർത്തകനും ഗൂഡല്ലൂർ ചെമ്പാല സ്വദേശിയുമായ 28 കാരൻ മുർഷിദിെൻറ മൃതദേഹം ഖബറടക്കി.ജീസാനിൽ അൽനദ െഡയറി കമ്പനിയിൽ അക്കൗണ്ടൻറായി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പ് ജോലിചെയ്യുന്ന കമ്പനിയുടെ ശുചിമുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
അവിവാഹിതനായ ഇദ്ദേഹം ഉടനെ നാട്ടിൽ പോകാനും വിവാഹം കഴിക്കാനുമുള്ള ഒരുക്കത്തിലിരിക്കെയാണ് മരിച്ചത്. തികഞ്ഞ മതഭക്തനും മിതഭാഷിയുമായിരുന്ന ഇദ്ദേഹം ജീസാനിൽ സാമൂഹിക, സേവനരംഗത്ത് സജീവമായിരുന്നു. ജീസാനിലെ മഗരിയ്യ മഖ്ബറയിൽ നടന്ന ഖബറടക്ക ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. അന്ത്യകർമങ്ങൾക്ക് കുഞ്ഞിക്കോയ തങ്ങൾ, അഫ്സൽ സഖാഫി, ഇസ്ഹാഖ് ഇബ്രാഹീം, സിറാജ് കുറ്റ്യാടി, ഹാരിസ് കല്ലായി, ജലീൽ വാഴയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.