റിയാദ്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത് തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കേരള ആരോഗ്യ വകുപ്പിൽ തിരിച്ചെടുത്ത ന ടപടി നീതീകരിക്കാൻ കഴിയാത്തതും നിയമ സംവിധാനത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഐ.സി.എഫ് സൗദി സെൻട്രൽ പ്രൊവിൻസ് കാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു. നിയമങ്ങളെക്കുറിച്ച് ബോധമുള്ള ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ രാജ്യത്തോടും ജനങ്ങളോടും പുലർത്തേണ്ട പ്രതിബദ്ധതക്ക് പകരം തുല്യതയില്ലാത്ത നീതികേടുകൾക്ക് നെടുനായകത്വം വഹിച്ച വ്യക്തി എന്ന നിലയിൽ ആ സ്ഥാനത്ത് അദ്ദേഹത്തെ അവരോധിച്ച നടപടി അതി ഗുരുതരമായ വീഴ്ചയാണ്.
മദ്യപിച്ച് വാഹനം ഓടിച്ച് ഒരാളെ കൊലപ്പെടുത്തിയ ആൾക്ക് അതി നിർണായകമായൊരു ഉത്തരവാദിത്തം നൽകുന്നതിെൻറ പിന്നിലെ ഗൂഢ ലക്ഷ്യങ്ങൾ തിരിച്ചറിയണം. അന്വേഷണത്തോട് സഹകരിക്കാനോ രക്തസാമ്പിൾ നൽകാനോ തയാറാകാത്ത ഒരാൾക്ക് ജനങ്ങളെ ഉപദേശിക്കാനോ നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെടാനോ ധാർമിക അവകാശം പോലുമില്ല. പണവും സ്വാധീനവും ഉള്ള ഏതൊരാൾക്കും താൻ ചെയ്ത പാപക്കറകൾ കഴുകി വെളുപ്പിക്കാൻ മാത്രം നാടിെൻറ നിയമ സംവിധാനങ്ങളെ തരം താഴ്ത്തുന്നത് ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ വിളിച്ചുവരുത്തും. ഈ വിഷയത്തിലെ മുഴുവൻ വീഴ്ചകളും പുനഃപരിശോധിച്ചശേഷം കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും ഈ കടുത്ത അനീതിക്ക് കൂട്ടുനിന്ന മുഴുവനാളുകളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹീം കോട്ടക്കൽ സ്വാഗതവും ഫൈസൽ മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.