ഫുട്​ബാൾ ആവേശത്തിന് വിരാമം: ജിദ്ദയിലെ ‘ലൈവ് ദ വേൾഡ് കപ്പ്’ ഫാൻ സോൺ പ്രദർശനം സമാപിച്ചു

ജിദ്ദ: ലോകകപ്പ് ഫുട്ബാൾ ആവേശം ഒട്ടും ചോരാതെ കായിക പ്രേമികൾക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി ഒരു മാസത്തിലേറെയായി ജിദ്ദയിൽ നടന്നുവന്ന ‘ലൈവ് ദ വേൾഡ് കപ്പ്’ ആവേശോജ്ജ്വലമായി സമാപിച്ചു. നൂതനവും സംയോജിതവുമായ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ഫാൻ സോൺ ഇവന്റിലേക്ക് ഒരു ലക്ഷത്തിലധികം സന്ദർശകരാണ് ഒഴുകിയെത്തിയത്.

ലോകകപ്പ് മത്സരങ്ങൾ വലിയ സ്ക്രീനിൽ തത്സമയം കാണുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാൻ സാധിക്കുന്ന വൈവിധ്യമാർന്ന വിനോദ, ഇൻററാക്ടീവ് പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ജിദ്ദയിലെ ഏറ്റവും വലിയ ഈ ഫാൻ സോണിൽ ആകെ ഒമ്പത് വ്യത്യസ്ത മേഖലകളാണ് കാണികൾക്കായി സജ്ജീകരിച്ചിരുന്നത്. ലോകകപ്പ് ഫുട്​ബാളിെൻറ ആവേശം ഒട്ടും ചോരാതെ കളികൾ തത്സമയം വീക്ഷിക്കുന്നതിനൊപ്പം കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന തരത്തിലായിരുന്നു ഇതി​െൻറ പ്രവർത്തനവും രൂപകൽപ്പനയും.

 

വൻ സ്ക്രീനുകളിൽ മത്സരങ്ങൾ കാണാനുള്ള സൗകര്യങ്ങൾക്ക് പുറമെ, യുവതലമുറയെ ആകർഷിക്കുന്ന ഇ-സ്‌പോർട്‌സ് ടൂർണമെന്റുകളും മത്സരങ്ങളും, ലോകകപ്പ് അന്തരീക്ഷം വിളിച്ചോതുന്ന സവിശേഷമായ ഫോട്ടോ, ഫിലിമിംഗ് ലൊക്കേഷനുകളും ഇവന്റി​െൻറ പ്രധാന ആകർഷണങ്ങളായിരുന്നു. മത്സരങ്ങളുടെ ഇടവേള സമയങ്ങളിൽ സന്ദർശകർക്കായി തുടർച്ചയായ വിനോദ പരിപാടികൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

കൂടാതെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ റെസ്റ്റോറന്റുകൾ, സ്പോൺസർമാർക്കായി നീക്കിവെച്ച പ്രത്യേക ഇടങ്ങൾ എന്നിവയും ഈ ആഘോഷത്തിന് മാറ്റുകൂട്ടി. ഇവൻറിലുടനീളം പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സന്ദർശകർക്ക് തികച്ചും വേറിട്ടതും സന്തോഷകരവുമായ അനുഭവം സമ്മാനിക്കാനും സംഘാടകർക്ക് സാധിച്ചു.

Tags:    
News Summary - The football excitement comes to an end: The 'Live the World Cup' fan zone exhibition in Jeddah has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.