റിയാദ്: താൻസാനിയൻ സയാമീസുകളായ ‘അനിഷിയ, മെലിനിസ്’ കുട്ടികളുടെ വേർപ്പെടുത്തൽ ശസ്ത്ര ക്രിയ വിജയകരമായി പൂർത്തിയായതായി റോയൽ കോർട്ട് ഉപദേഷ്ടാവും സയാമീസ് സർജറി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് നെഞ്ചും വയറും ചില ആന്തരാവയവങ്ങളും ഒട്ടിപിടിച്ച താൻസാനിയൻ സയാമീസുകളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. ശാസ്ത്രക്രിയ 13 മണിക്കൂർ നീണ്ടു. ഒമ്പത് ഘട്ടങ്ങളായാണ് പൂർത്തിയാക്കിയത്. ഡോ. റബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ ഡോക്ടർമാരും ടെക്നിഷ്യന്മാരും നഴ്മാരുമുൾപെടെ 33 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികളുടെ രക്ഷിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി രേഖപ്പെടുത്തി. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് കുട്ടികളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെത്തിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സൗദി ഗവൺമെൻറ് നൽകുന്ന മാനുഷികമായ സേവനമാണിത്. പദ്ധതിക്ക് കീഴിൽ ഇതിനകം 47 വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ഡോ.റബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.