ജിദ്ദ: ഹജ്ജ് സേവനത്തിലേർപ്പെടുന്ന എല്ലാ ആളുകൾക്കും കോവിഡ് പരിശോധന ബാധകമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽശരീഫ് പറഞ്ഞു. പൊതുസുരക്ഷ വിഭാഗത്തിൽ നിന്ന് ഹജ്ജ് സേവനത്തിൽ പങ്കാളിയാകുന്നവർ, ഹാജിമാർക്ക് നേരിട്ട് സേവനം ചെയ്യുന്നവർ, ഒാഫിസ് ജോലിക്കാർ എന്നിവർക്ക് കോവിഡില്ലെന്ന് ഉറപ്പുവരുത്തും.
തീർഥാടകരെ 20 പേരടങ്ങുന്ന സംഘങ്ങളായി തിരിക്കും. ഒാരോ സംഘത്തിലും ആരോഗ്യ പ്രവർത്തകരും ലീഡറും അസിസ്റ്റൻറ് ലീഡറുമുണ്ടാകും.
ഇവരൊക്കെ തീർഥാടകരെ പോലെ പൂർണമായും ആരോഗ്യ പരിശോധനക്കും ക്വാറൻറീനും വിധേയമായിരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.