മക്ക: 20 വർഷത്തോളം മക്കയിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അധ്യാപിക മോളി മുഹമ്മദ് അലിക്ക് ഒ.ഐ.സി.സി മക്ക ഘടകം യാത്രയയപ്പ് നൽകി. ഇന്ത്യൻ സ്കൂൾ എന്ന സ്വപ്നം അന്യമായ മക്ക മലയാളി സമൂഹത്തിൽ ജിദ്ദയിൽ അയച്ചു കുട്ടികളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് അറിവ് പകർന്നത് മോളി ടീച്ചറാണെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
സ്കൂളിെൻറ അന്തരീക്ഷവും അനുഭവവും കുട്ടികൾക്ക് ഒരുക്കി കൊടുക്കുന്നതിൽ മോളി ടീച്ചർ നിർണായക പങ്ക് വഹിച്ചതായും ടീച്ചറുടെ ശിഷ്യരിൽ നിരവധി പേർ ഇന്ന് ഉന്നത പദവിയും ഉന്നത വിദ്യാഭ്യാസവും കരസ്ഥമാക്കിയതായും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ടീച്ചറുടെ മുൻ വിദ്യാർഥി കൂടിയായ സൈറ മറിയം ഷാനിയാസ് ഉപഹാരം കൈമാറി. പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോട്, വെൽഫെയർ ചെയർമാൻ റഷീദ് ബിൻസാഗർ മുഹമ്മദാലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.