റിയാദ്: കോവിഡ് പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാനിൽ രോഗത്തെ നേരിടാനുള്ള മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് സൗദിയിലെ കിങ് സല്മാന് റിലീഫ് കേന്ദ്രം. കോടികള്‍ വിലവരുന്ന ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണമാണ് പൂര്‍ത്തിയാക്കിയത്. കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൗദി ഒപ്പുവെച്ചിരുന്നത്. റിയാദ് ആസ്ഥാനമായ കിങ് സല്മാന് സെൻറര്‍ ഫോര്‍ എയ്ഡ് ആൻഡ് റിലീഫ് സെൻറാണ് (കെ.എസ്. റിലീഫ് സെൻറർ) ഇൗ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ചത്.
60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെൻറിലേറ്ററുകള്‍, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായത്തിലുള്ളത്. ഇതെല്ലാം വൂഹാനില്‍ എത്തി. ചൈനക്ക് സഹായം നൽകാൻ സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ നിര്‍ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് കെ.എസ്. റിഫീല്‍ സെൻറര്‍ ചൈനയുമായി കരാറുകളൊപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.