ജിദ്ദ: തേനീച്ചകളോടുള്ള ഇഷ്ടത്തിെൻറ കാര്യത്തിൽ ഗിന്നസ് റെക്കോഡ് തകർക്കാൻ സൗദി പൗരൻ സുഹൈർ ഫത്വാനി. തേനീച്ചകളെ വസ്ത്രമാക്കി ഗിന്നസ് ബുക്കിൽ റെേക്കാഡ് കുറിക്കാനുള്ള ശ്രമത്തിലാണ് ഇൗ തേൻതുമ്പി തോഴൻ. മക്കയിലെ തേനീച്ച വളർത്തൽ അസോസിയേഷെൻറ പിന്തുണയോടെ ഇൗ മാസം 21ന് ഗിന്നസ് ബുക്കിൽ ഇടംനേടാനുള്ള ശ്രമം നടക്കും. ഇത് നാലാം തവണയാണ് ഇത്തരത്തിലൊരു ശ്രമത്തിനൊരുങ്ങുന്നത്. മുമ്പ് മൂന്നുതവണയും പരാജയപ്പെട്ടിരുന്നു. ഇത്തവണ എന്തായാലും വിജയം കാണുമെന്ന ആത്മവിശ്വാസത്തിലാണ് സുഹൈർ ഫത്വാനി. ശരീരത്തിൽ പേറുന്ന തേനീച്ചകളുടെ ഭാരമാണ് റെക്കോഡിെൻറ അടിസ്ഥാനം. ഗിന്നസിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്ന റെക്കോഡ് 63.7 കിലോഗ്രാം തേനീച്ചയാണ്.
അത്രയും കിലോ തേനീച്ചകളെ ശരീരത്തിൽ അണിഞ്ഞയാളാണ് റെക്കോഡ് ഉടമ. ഏറെ പരിശ്രമങ്ങളിലൂടെ 50 കിലോ വരെ എത്തിയിരുന്നു. ദീർഘനാളായി ശരീരത്തിലേക്ക് ആകർഷിച്ച് പരമാവധി തേനീച്ചകളെ കൂട്ടുക എന്ന ലക്ഷ്യത്തോടെ 2017ൽ നടത്തിയ ശ്രമം തേനീച്ച റാണി പറന്നുപോയത് കാരണം വിജയംകണ്ടില്ല. റാണി പോയതോടെ കൂടുതൽ തേനീച്ചകളെത്തിയില്ല. ഉള്ളത് പറന്നുപോവുകയും ചെയ്തു. 2018ൽ രണ്ടാം തവണ ആരോഗ്യപ്രശ്നങ്ങൾ കാരണം പരാജയപ്പെട്ടു. കഴിഞ്ഞ വർഷം മൂന്നാം തവണ തേനീച്ചകളുടെ വലിയ ശത്രുവായി കണക്കാക്കപ്പെടുന്ന ചില പ്രാണികളുടെ ശല്യം കാരണവും ഗിന്നസ് റെേക്കാഡ് നേടാനായില്ല. ഗിന്നസ് ബുക്കിൽ ഇടംനേടാനുള്ള ആദ്യത്തെ ശ്രമം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ടാമത്തേത് സൗദി ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്തു. തുടർന്ന് നടന്ന എല്ലാ ശ്രമങ്ങളും ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ ഇടംനേടിയിരുന്നതായും അദ്ദേഹം പറഞ്ഞു. 30 വർഷമായി ഫത്വാനി തേനീച്ച വളർത്താൻ തുടങ്ങിയിട്ട്. 1500ഒാളം നാടൻ തേനീച്ചക്കൂടുകളും 500ഒാളം പുതിയ ഇനം തേനീച്ചക്കൂടുകളും ഇയാളുടെ കൈവശമുണ്ട്. തേനീച്ചകളെ തേടി ജീസാൻ, അബ്ഹ, ത്വാഇഫ് എന്നിവിടങ്ങളിൽ കറങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ തേനീച്ചകളെ ശേഖരിച്ചത് തബൂക്കിൽ നിന്നാ
ണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.