റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ കൊറോണ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് കൊറോണ പ്രതിരോധ സമിതി. ഞായറാഴ്ച വൈകീട്ട് റിയാദിൽ സൗദി പ്രസ് ഏജൻസി ആസ്ഥാനത്ത് വിവിധ മന്ത്രാലയങ്ങളുടെ വക്താക്കളും സമിതി അംഗങ്ങളും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമിതി അംഗങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസായ കോവിഡ്-19 ബാധിച്ചതായി സംശയമുണ്ടായിരുന്നവരുടെ പരിശോധന ഫലങ്ങളിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ലാബ് പരിശോധന ഫലങ്ങളെല്ലാം വൈറസ് ബാധയില്ല എന്ന് ഉറപ്പാക്കുന്നതാണ്. അതേസമയം, കൊറോണ വൈറസ് ഒരു കാരണവശാലും രാജ്യത്തേക്ക് കടക്കാതിരിക്കാൻ പഴുതടച്ച പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്ക്രീനിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോരുത്തരെയും സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. എല്ലാ വിമാനക്കമ്പനികള്‍ക്കും ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിന് 10ഒാളം മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. രാജ്യം സുരക്ഷിതമാണെന്നും സമിതി ആവർത്തിച്ച് വ്യക്തമാക്കി. ദിവസവും സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുെണ്ടന്നും സമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഇതിനിടെ, മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവന്‍ പ്രവേശനകവാടങ്ങളിലും പരിശോധന ശക്തമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലര ലക്ഷത്തിലേറെ തീര്‍ഥാടകരാണ് രാജ്യത്തിനകത്ത് ഉംറ ചെയ്യുന്നതിനായി എത്തിയിരുന്നത്.
ഉംറ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചശേഷം ഒരു ലക്ഷത്തി ആറായിരം തീര്‍ഥാടകര്‍ മടങ്ങിപ്പോയി. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്ന് മണിക്കൂറിനകം ഉംറക്കുള്ള അനുമതി പത്രം പോര്‍ട്ടല്‍ വഴി ലഭിക്കും. ഹജ്ജ് ഉംറ മന്ത്രാലയം വക്താവാഇരു ഹറമുകളും ജാഗ്രതയിലാണെന്നും ആവശ്യമായ സുരക്ഷാനടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. സൗദിയിലേക്ക് വസ്ത്രങ്ങളും മാസ്കും ഉള്‍പ്പെടെയുള്ളവ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് വിഭാഗം നിയന്ത്രണമേര്‍പ്പെടുത്തി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവ പൂര്‍ണമായും നിലച്ചിട്ടുമുണ്ട്. താല്ക്കാലികമാണ് നടപടികളാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. ടൂറിസം, ഹജ്ജ് ഉംറ, ആരോഗ്യ, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളും കൊറോണ പ്രതിരോധ സമിതിയുമാണ് വാർത്താസമ്മേളനത്തിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.