റിയാദ്: സൗദി അറേബ്യയിൽ പുതുതായി മൂന്നു മന്ത്രാലയങ്ങൾകൂടി രൂപവത്കരിച്ച് രാജവ ിജ്ഞാപനം. നിലവിലുള്ള ചില മന്ത്രാലയങ്ങളെ മറ്റു മന്ത്രാലയങ്ങളുമായി ലയിപ്പിക്കുക യും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങൾ ചൊവ്വാഴ്ചയാണ് സൽമാൻ രാജാവ് പുറത്തിറക്കിയത്. നിലവിൽ അതോറിറ്റികളായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെയാണ് പുതുതായി മൂന്നു മന്ത്രാലയങ്ങളാക്കി ഉയർത്തിയത്. വിദേശ വ്യവസായ സംരംഭങ്ങളടക്കം രാജ്യത്തെ നിക്ഷേപകാര്യങ്ങളുടെ ചുമതല വഹിക്കുന്ന സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയാണ് (സാഗിയ) പുതിയ മന്ത്രാലയങ്ങളിലൊന്ന്. ഇൻവെസ്റ്റ്മെൻറ് മന്ത്രാലയം എന്നാണ് പേര്. സ്പോർട്സ് അതോറിറ്റി, സ്പോർട്സ് മന്ത്രാലയമായി. ടൂറിസം അതോറിറ്റി ടൂറിസം മന്ത്രാലയവുമായി. അതേസമയം, സൗദി സിവിൽ സർവിസ് മന്ത്രാലയത്തെ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിൽ ലയിപ്പിച്ചു. മാനവവിഭവ, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നായിരിക്കും ഈ മന്ത്രാലയത്തിെൻറ പുതിയ പേരെന്നും രാജവിജ്ഞാപനത്തിൽ പറയുന്നു.
സിവിൽ സർവിസ് മന്ത്രാലയം ഇല്ലാതായതോടെ സിവിൽ സർവിസ് മന്ത്രി സുലൈമാൻ അബ്ദുല്ല അൽഹംദാനെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കി. തൊഴിൽ മന്ത്രി എൻജി. സുലൈമാൻ അൽരാജ്ഹിക്കായിരിക്കും മാനവവിഭവ, സാമൂഹിക ക്ഷേമ മന്ത്രാലയത്തിെൻറ ചുമതല. സാഗിയ മേധാവിയായിരുന്ന ഇബ്രാഹിം അബ്ദുറഹ്മാൻ അൽഉമറിനെയും തൽസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്പോർട്സ് മന്ത്രാലയത്തിെൻറ ചുമതല അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിക്കായിരിക്കും. വാർത്താവിതരണ വകുപ്പു മന്ത്രി തുർക്കി അൽശബാനയെ തൽസ്ഥാനത്തുനിന്ന് മാറ്റി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബിയെ വാർത്തവിതരണ വകുപ്പ് ചുമതലകൂടി ഏൽപിച്ചു. അഹമ്മദ് ബിൻ അഖീൽ അൽഖതീബാണ് പുതിയ ടൂറിസം മന്ത്രി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ് നിക്ഷേപമന്ത്രിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.