ദമ്മാം: ഈമാസം ഏഴിന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ച കണ്ണൂര്‍ ചമ്പാട് വടക്ക േച്ചാലില് വീട്ടില്‍ രാഘവെൻറയും യശോദയുടെയും മകന് രമേശെൻറ (52) മൃതദേഹം ജന്മനാട്ടി ൽ ചൊവ്വാഴ്ച സംസ്കരിച്ചു. നവോദയ സാംസ്കാരികവേദി അംഗമായിരുന്ന രമേശൻ 20 വര്‍ഷമായി സൗദിയിലുണ്ടായിരുന്നു. രണ്ടര വര്‍ഷമായി ഖത്തീഫിലെ ഡിറ്റര്‍ജൻറ് നിർമാണ വിതരണ കമ്പനിയായ അബൂ താജില്‍ സീനിയര്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരുകയായിരുന്നു.
ഇൗ മാസം നാലിന് രാത്രി മുറിയില്‍ വിശ്രമിക്കവെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിെന തുടർന്ന് കമ്പനിയിലെ സുഹൃത്തുക്കള്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചു.
പക്ഷാഘാതവും ഹൃദയാഘാതവും സംഭവിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഷംനയാണ് ഭാര്യ. പ്ലസ്ടു വിദ്യാര്‍ഥിനിയായ മാളവിക ഏകമകളാണ്. റഹീമ കെ.എം.സി.സി പ്രവര്ത്തകന് അബ്ദുല്‍ സമദ് എ.ആര്. നഗര്‍, കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം പ്രവര്ത്തകന് ഇഖ്ബാല്‍ ആനമങ്ങാട് എന്നിവര്‍ നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽനിന്ന് മൃതദേഹം തിങ്കളാഴ്ച രാത്രി ദമ്മാമില്‍നിന്നുള്ള ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച പുലർച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ജന്മനാട്ടിേലക്കു കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.