റിയാദ്: ഇറാഖിെൻറ സുരക്ഷക്കും സ്ഥിരതക്കുംവേണ്ടി നിലകൊള്ളുമെന്ന് സൗദി അറേബ്യ. സൽ മാൻ രാജാവിെൻറ അധ്യക്ഷതയിൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭായോഗമാണ് ഇക്കാ ര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. സഹോദര രാജ്യമായ ഇറാഖിനൊപ്പമായിരിക്കും സൗദി അ റേബ്യ നിലകൊള്ളുക. ആ രാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും അറബ് ലോകവുമായുള്ള അതിെൻ റ ബന്ധവും ഭീഷണിയിലാകുന്ന ഒരു സാഹചര്യത്തെയും അനുവദിക്കാനാവില്ല.
അത്തരം എല്ലാ പ്രതിസന്ധികളെയും മറിക്കടക്കാൻ സൗദി അറേബ്യ ഒപ്പം നിൽക്കും.
ഐ.എസിനെതിരെ പോരാടാൻ അന്താരാഷ്ട്ര സംഖ്യസേന സ്ഥിതി ചെയ്യുന്ന രണ്ട് ഇറാഖീ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെയും ഇറാഖ് പരാമാധികാരം ലംഘിക്കാനുള്ള ശ്രമങ്ങളെയും അപലപിക്കുകയാണെന്നും മന്ത്രി സഭ യോഗം ആവർത്തിച്ചു. മധ്യപൗരസ്ത്യ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും പാലിക്കാനും മേഖലയുടെ സുരക്ഷ ദുർബലപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കാനും ഇറാനെ നിർബന്ധിതരാക്കാൻ സൗദി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇറാഖിനുള്ള പിന്തുണ തുടരുമെന്ന് സൗദിയുടെ െഎക്യരാഷ്ട്ര സഭ അംബാസഡര്‍ അബ്ദുല്ല അല്മൗഅല്ലിമി പറഞ്ഞു. ഇറാഖ് അംബാസഡര്‍ മുഹമ്മദ് ഹുസൈന് ബഹര്‍ അല്ഉലൂമുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി പിന്തുണ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഇറാന് ഇറാഖിെൻറ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് പള്ളിക്കു നേരെയുണ്ടായ ബോംബ് സ്ഫോടന സംഭവത്തെ യോഗം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.