റിയാദ്: മേഖലയില്‍ ഇറാന് നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇറാ ഖിലുണ്ടായതെന്നാണ് സൗദി അറേബ്യ. വിഷയം സംബന്ധിച്ച് പലപ്പോഴായി സൗദി അറേബ്യ നല്കിയ മുന്നറിയിപ്പുകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ അവഗണിച്ചു. ഇറാന് മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തടയിടണം. ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വേദിയാകാനിടയുണ്ട്. ഇതിനാല്‍ സംയമനം പാലിക്കണമെന്നും മേഖലയിലെ സമാധാനത്തിന് ലോകരാജ്യങ്ങള്‍ നടപടി കൈക്കൊള്ളണമെന്നും സൗദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ട്വീറ്റ് ചെയ്തു. മേഖലയിലെ അസ്ഥിരത ആഗോള വ്യാപാരത്തെതന്നെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും വിദേശ കാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇതിനിടെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും തമ്മിൽ ചര്‍ച്ച നടത്തി. സംഘര്‍ഷം കുറക്കുന്നതിനാവശ്യമായ നടപടികളാണ് ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഇതിന് പിന്നാലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് മോര്ഗന് ഓര്‍ട്ടാഗസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.