ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിക്കാനെത്തിയത് റെക്കോഡ് ജനം. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 84,778 പേരാണ് മേള സന്ദർശിച്ചത്. വെള്ളിയാഴ്ചയായതിനാൽ കുടുംബസമേതമാണ് സന്ദർശകർ എത്തിയത്. സ്ത്രീകളുടെ സജീവസാന്നിധ്യം ശ്രദ്ധേയമാണ്. സയൻസ്, ചരിത്രം, സാഹിത്യം എന്നീ വിഭാഗങ്ങളിലായി 40 രാജ്യങ്ങളിൽനിന്നുള്ള 400 പ്രസാധകർ മേളയിലുണ്ട്.
അഞ്ചാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകോത്സവം മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 10 ദിവസം നീണ്ടു നിൽക്കുന്ന മേള ഒബ്ഹുറിലാണ് നടക്കുന്നത്. 3,50,000 തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്. ദിവസവും സാംസ്കാരിക പരിപാടികളുമുണ്ട്. മുൻവർഷങ്ങളേതിനെക്കാൾ വിപുലമാണ് ഇത്തവണത്തെ മേള. പുസ്തകോത്സവ സമിതി ചെയർമാനും ജിദ്ദ ഗവർണറുമായ അമീർ മിഷാൽ ബിൻ മാജിദിെൻറ നേതൃത്വത്തിലാണ് മേള. അറബ് സമൂഹത്തിനിടയിൽ വായനയോടുള്ള താൽപര്യം പ്രകടമാക്കുന്നതാണ് മേളയിലെ ജനസാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.