റിയാദ്: ഇന്ത്യയിൽ ഇപ്പോൾ മുഴങ്ങുന്നത് ഭരണഘടനയുടെ മരണമണിയെന്ന് ഗുരുവായൂർ എ ം.എൽ.എ കെ.വി. അബ്ദുൽ ഖാദർ. ജനാധിപത്യം അപകടാവസ്ഥയിലാണ്. മതേതരപക്ഷത്തുള്ള മുഴുവൻ പാർട്ടികളും തങ്ങളുടെ എല്ലാ അഭിപ്രായ, ആശയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി വലിയ കാമ്പയിന് നടത്തി ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കിൽ ഇൗ അപകടകരമായ അവസ്ഥയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും റിയാദിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പാർലമെൻറിൽ പൗരത്വബില്ലിന് പിന്തുണ നൽകിയ ടി.ഡി.പിയെയും ടി.ആർ.എസിനെയും പോലുള്ള മതേതരകക്ഷികൾ വലിയ ചതിയാണ് രാജ്യത്തോടും ജനങ്ങളോടും ചെയ്തത്.
ഇവരെയൊക്കെ അപകടാവസ്ഥ ബോധ്യപ്പെടുത്തി ഒപ്പം നിർത്തേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. പൗരന്മാരെ സര്‍ക്കാര്‍ തന്നെ വിഭജിക്കുകയാണ്. പൗരത്വബില്ല് പാസാക്കുകവഴി രാജ്യത്തിെൻറ ഐക്യം തകര്‍ത്ത് ചില പ്രത്യേക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഹേളിക്കുകയും ചെയ്തിരിക്കുകയാണ്. പ്രവാസി പ്രശ്നങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണെന്നും കേന്ദ്രത്തിെൻറ സഹായമില്ലാതെ ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നും കേരള നിയമസഭ പ്രവാസിക്ഷേമ സമിതി ചെയര്‍മാനും പ്രവാസിസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൂടിയായ എം.എൽ.എ അഭിപ്രായപ്പെട്ടു. ലോക കേരളസഭയോടുള്ള പ്രതിപക്ഷത്തിെൻറ നിസ്സഹകരണം അവസാനിപ്പിക്കണം. ക്രിയാത്മകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ വേദിയില്‍ സഹകരിച്ച് പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധിക്കണം. കേരളം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ക്ഷേമ പെന്ഷന് വിതരണം ഉൾപ്പെടെ പല കാര്യങ്ങളും നടന്നുവരുന്നുണ്ട്.
ലോക കേരളസഭ കൊണ്ട് പ്രവാസി സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയമത്തില്‍ മാറ്റം വരുത്തി. വ്യവസായ സംരംഭകര്‍ നിലവിലെ നിയമ വ്യവസ്ഥകള്‍ പാലിക്കുകയും വേണം. കേരളത്തില്‍ തൊഴില്‍സമരങ്ങള്‍ കുറഞ്ഞുവരുകയാണെന്നും പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ റിയാദിലെ കേളി രക്ഷാധികാരി കെ.പി.എം സാദിഖ്, പ്രസിഡൻറ് ഷമീര്‍ കുന്നുമ്മല്‍, ആക്ടിങ് സെക്രട്ടറി സുധാകരന് കല്യാശേരി, ജീസാൻ ‘ജല’ രക്ഷാധികാരി ഡോ. മുബാറക് സാനി എന്നിവരും സംബന്ധിച്ചു. ജീസാന് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (ജല) വെള്ളിയാഴ്ച ജീസാനില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.