മദീന: പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന പുതിയകാലത്ത് വിശുദ്ധ ഖുർആൻ അധ്യാപനങ്ങൾ ജീവിതത്തിൽ മാതൃകയാക്കി മുന്നേറാൻ വിശ്വാസികൾക്ക് കഴിയേണ്ടതുണ്ടെന്ന് പ്രമുഖ പണ്ഡിതനും എറണാകുളം കലൂർ ദഅ്വ മസ്ജിദ് ഇമാമുമായ ബഷീർ മുഹ്യുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനത്തിനായി മദീനയിലെത്തിയ അദ്ദേഹം തനിമ മദീന ഏരിയ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അസഹിഷ്ണുതയും അനീതിയും വ്യാപകമാകുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽനിന്ന് സമാധാനത്തിെൻറയും നീതിയുടെയും അവസ്ഥയിലേക്ക് സമൂഹത്തെ നയിക്കാൻ ഖുർആനിെൻറയും പ്രവാചക അധ്യാപനങ്ങളുടെയും പാഠങ്ങൾ അനുധാവനം ചെയ്യുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ ചരിത്രം മാത്രമല്ല നമുക്ക് പറഞ്ഞുതരുന്നത്, ഓരോ കാലഘട്ടത്തിലെയും പ്രതിസന്ധികൾ എങ്ങനെ കരുത്തോടെ നേരിടാനാകുമെന്ന പാഠവും പകർന്നുതരുന്നു. വിശുദ്ധ ഖുർആെൻറ മഹത്തരമായ വചനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നേറാൻ കഴിയുന്നതിലാണ് സമൂഹത്തിെൻറ വിജയം. അധികാരികളുടെ താൽക്കാലിക ഉറഞ്ഞുതുള്ളലുകൾ വിശ്വാസികളെ അസ്വസ്ഥരാക്കേണ്ടതില്ലെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നയങ്ങൾ ബഹിഷ്കരിക്കാനും നിലപാടെടുത്ത് ധീരമായി മുന്നോട്ടുപോകാനുമാണ് വിശ്വാസിസമൂഹം തയാറാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജഅ്ഫർ എളമ്പിലാക്കോട് സ്വാഗതവും തനിമ മദീന ഏരിയ പ്രസിഡൻറ് അബ്ദുസ്സമദ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.